സൗദി അറേബ്യ ലോക സൗന്ദര്യ മല്‍സരത്തിന്; ചരിത്രത്തില്‍ ആദ്യം... പ്രതിനിധീകരിക്കുക റുമി
റിയാദ്: സൗദി അറേബ്യ വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. അതിവേഗ പരിഷ്കാരങ്ങളാണ് രാജ്യം നടപ്പാക്കി കൊണ്ടിരിക്കുന്നത്. കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് എത്തിയതോടെയാണ് പരിഷ്കാരങ്ങള്‍ക്ക് വേഗമേറിയത്. സിനിമാ ശാലകള്‍ വീണ്ടുമെത്തിയത് മുതല്‍ വിദേശികളായ നയതന്ത്രജ്ഞര്‍ക്ക് മദ്യം ലഭിക്കുന്നത് വരെ എത്തിയിരിക്കുന്നു സൗദിയിലെ മാറ്റങ്ങള്‍.
സൗദി അറേബ്യ ലോക സൗന്ദര്യ മല്‍സരത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സൗദി ലോക സുന്ദരി മല്‍സരത്തില്‍ ഭാഗമാകുന്നത്. മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കുക റുമി അല്‍ ഖഹ്താനിയായിരിക്കും. ഇതോടെ ഈ യുവതിയെ കുറിച്ച് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചു.

ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില്‍ അടുത്ത കാലം വരെ മത നിയമങ്ങള്‍ ശക്തമായ രീതിയില്‍ നിലനിന്നിരുന്നു. എന്നാല്‍ സമീപ കാലത്താണ് ചില ഇളവുകള്‍ വരുത്തിയത്. സിനിമാ ചിത്രീകരണം, സിനിമാ പ്രദര്‍ശനം, രാത്രി ആഘോഷങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ സൗദി അറേബ്യയില്‍ നടക്കുന്നുണ്ട്. 35 വര്‍ഷം നിലനിന്ന സിനിമാ പ്രദര്‍ശന നിരോധനമാണ് സൗദി ഏതാനും വര്‍ഷം മുമ്പ് എടുത്തുമാറ്റിയത്.
എണ്ണ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങളും സൗദി അറേബ്യ പരീക്ഷിക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് ടൂറിസം മേഖല. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒട്ടേറെ പരിഷ്കാരങ്ങള്‍ സൗദി നടപ്പാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സൗദി അറേബ്യ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. നിയോം സിറ്റി ഉള്‍പ്പെടെയുള്ള അത്ഭുത നഗരങ്ങള്‍ സൗദിയില്‍ വരികയാണ്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് റുമി അല്‍ ഖഹ്താനി. 27കാരിയായ ഇവര്‍ തന്നെയാണ് ലോക സുന്ദരി മല്‍സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സൗദിയെ പ്രതിനിധീകരിക്കുന്ന ആദ്യ മല്സരാര്ഥി താനാകുമെന്നാണ് റുമി പറഞ്ഞത്. സൗദി ആദ്യമായിട്ടാണ് സുന്ദരി മല്‍സരത്തില്‍ പങ്കെടുക്കുന്നതെന്നും അവര്‍ കുറിച്ചു.
ഖലീജ് ടൈംസ്, എബിസി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൗദിയുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യക്കാരിയാണ് റുമി. റിയാദാണ് സ്വദേശം. നേരത്തെ അവര്‍ പല സൗന്ദര്യ മല്‍സരത്തിലും പങ്കെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന മിസ് ആന്റ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ മല്‍സരത്തിലും അവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതൊന്നും സൗദി അറേബ്യയെ പ്രതിനിധീകരിച്ചായിരുന്നില്ല.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം











Click it and Unblock the Notifications