കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

Google Oneindia Malayalam News

റിയാദ്: അന്താരാഷ്ട്ര സമൂഹത്തെ ആശ്ചര്യപ്പെടുത്തുന്ന തീരുമാനവുമായി സൗദി അറേബ്യ. എണ്ണവില വന്‍ തോതില്‍ ഉയരാന്‍ സാധ്യത. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സൗദിയുടെ പുതിയ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ഒപെക് രാജ്യങ്ങള്‍ കൈകൊണ്ട തീരുമാനത്തിന് പുറമെയാണ് എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള സൗദി പുതിയ നീക്കം.

അഞ്ച് വര്‍ഷത്തിനിനിടെ ആ്ദ്യമായിട്ടാണ് ഇത്തരം തീരുമാനം സൗദി എടുക്കുന്നത്. അരാംകോയുടെ ഓഹരി വില കുത്തനെ കൂട്ടുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. പക്ഷേ, കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് കൂനിന്‍മേല്‍ കുരുവാകും സൗദിയുടെ പുതിയ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ...

 വന്‍തോതില്‍ വെട്ടിക്കുറയ്ക്കും

വന്‍തോതില്‍ വെട്ടിക്കുറയ്ക്കും

എണ്ണ വിപണിയെ അമ്പരപ്പിച്ചാണ് സൗദി അറേബ്യ വെള്ളിയാഴ്ച പുതിയ തീരുമാനം പ്രഖ്യാപിച്ചത്. എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഉല്‍പ്പാദനം കുറയ്ക്കാന്‍ എണ്ണരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് സൗദി വീണ്ടും കുറയ്ക്കുന്നത്.

 സൗദിയുടെ ലക്ഷ്യം ഇതാണ്

സൗദിയുടെ ലക്ഷ്യം ഇതാണ്

എണ്ണ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. സൗദിയുടെ സമ്മര്‍ദ്ദമാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ കാരണം. സൗദി മുന്നോട്ടു വച്ച നിര്‍ദേശം വിയന്നയില്‍ ചേര്‍ന്ന ഒപെക് യോഗം അംഗീകരിക്കുകയായിരുന്നു.

ഇന്ത്യ ആശ്രയിക്കുന്ന രണ്ടു രാജ്യങ്ങള്‍

ഇന്ത്യ ആശ്രയിക്കുന്ന രണ്ടു രാജ്യങ്ങള്‍

എന്നാല്‍ വെള്ളിയാഴ്ച വീണ്ടും വെട്ടിക്കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. 2014ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത അളവില്‍ കുറയ്ക്കുമെന്നാണ് സൗദി മന്ത്രി അബ്ദുല്‍ അസീസ് പറഞ്ഞത്. ഒപെക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യമാണ് സൗദി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്നത് സൗദിയെയും ഇറാഖിനെയുമാണ്.

വില കുതിച്ചുയര്‍ന്നു

വില കുതിച്ചുയര്‍ന്നു

ഈ സാഹചര്യത്തിലാണ് സൗദി എണ്ണ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ആഗോളവിപണിയില്‍ എണ്ണയ്ക്ക് വില കുതിച്ചുയര്‍ന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സൗദി ഇത്രയും അളവില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

 എണ്ണവില ഇങ്ങനെ

എണ്ണവില ഇങ്ങനെ

സൗദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ന്യൂയോര്‍ക്ക് വിപണിയില്‍ എണ്ണവില 2.4 ശതമാനം വര്‍ധിച്ചു. ഇപ്പോള്‍ 59.85 ഡോളറാണ് ബാരല്‍ വില. സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരി മൂല്യം രണ്ടു ലക്ഷം കോടി ഡോളറായി ഉടന്‍ ഉയരുമെന്ന് മന്ത്രി അ്ബ്ദുല്‍ അസീസ് പറഞ്ഞു.

പ്രതിദിനം സൗദി വെട്ടിക്കുറയ്ക്കുന്നത്

പ്രതിദിനം സൗദി വെട്ടിക്കുറയ്ക്കുന്നത്

നാല് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം ഓരോ ദിവസവും കുറയ്ക്കാനാണ് സൗദി എടുത്തു പുതിയ തീരുമാനം. ഒപെക് രാജ്യങ്ങള്‍ മൊത്തമായി 21 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും. ഇത് വിപണിയില്‍ എണ്ണ മതിയാകാത്ത സാഹചര്യമുണ്ടാകും. വില ഇനിയും കുത്തനെ വര്‍ധിക്കുകയും ചെയ്യും.

സൗദിയുടെ ആശങ്ക

സൗദിയുടെ ആശങ്ക

നിലവിലെ അളവില്‍ ഉല്‍പ്പാദനം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം എണ്ണവില കുറയാന്‍ സാധ്യതയുണ്ടെന്നും ബാരലിന് 50 ഡോളറില്‍ എത്തിയേക്കാമെന്നുമാണ് സൗദിയുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ സൗദിയുടെ ബജറ്റ് താളം തെറ്റിക്കും. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുമെന്നും സൗദി കണക്കുകൂട്ടുന്നു.

സൗദിയും റഷ്യയും

സൗദിയും റഷ്യയും

ഈ സാഹചര്യത്തിലാണ് സൗദി സമ്മര്‍ദ്ദം ചെലുത്തി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതിന് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളുമുണ്ട്. അവരുടെ നേതൃത്വം റഷ്യയ്ക്കാണ്.

ഇന്ത്യ പ്രതിസന്ധിയിലാകും

ഇന്ത്യ പ്രതിസന്ധിയിലാകും

സൗദിയും റഷ്യയുമാണ് എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നത്. സൗദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 21 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം പ്രതിദിനം കുറയ്ക്കുന്നത്. സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്ന പ്രധാന രാജ്യമായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.

മൂന്നാം രാജ്യം

മൂന്നാം രാജ്യം

ഒപെകിന്റെ പുതിയ തീരുമാനം അടിസ്ഥാനപ്പെടുത്തിയാല്‍ ഇന്ത്യയിലേക്ക് മതിയായ അളവില്‍ എണ്ണ എത്തില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോഗമുള്ള മൂന്നാം രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഉപഭോഗം. ഉപഭോക കണക്കില്‍ ചില മാസങ്ങളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്.

ഇന്ത്യയ്ക്കുള്ള മുന്നറിപ്പ്

ഇന്ത്യയ്ക്കുള്ള മുന്നറിപ്പ്

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നുവെന്ന് സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മന്‍മോഹന്‍ സിങ്, രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവരും നീതി ആയോഗ് അധ്യക്ഷനുമുള്‍പ്പെടെ ഇക്കാര്യം ശരിവയ്ക്കുന്നു.

സംഭവിക്കാന്‍ പോകുന്നത്

സംഭവിക്കാന്‍ പോകുന്നത്

എണ്ണവില ഉയര്‍ന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കും. ചരക്കുകടത്ത് കൂലി കൂടും. ജോലി നഷ്ടപ്പെടുന്നവര്‍ വര്‍ധിക്കുകയാണ്. അതിനൊപ്പം അവശ്യ സാധന വില ഉയരുക കൂടി ചെയ്താല്‍... സാധാരണക്കാരുടെ നടുവൊടിക്കുന്നതാകും ഈ സാഹചര്യം. എന്നാല്‍, നിലവിലെ സാമ്പത്തിക സാഹചര്യം ഭയപ്പെടാനില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

എന്നെ രക്ഷിക്കൂ എന്ന് അവള്‍; സാധിച്ചില്ലെന്ന് കരഞ്ഞ് സഹോദരന്‍, നീതിവേണം... ഹൈദരാബാദ് മോഡലില്‍എന്നെ രക്ഷിക്കൂ എന്ന് അവള്‍; സാധിച്ചില്ലെന്ന് കരഞ്ഞ് സഹോദരന്‍, നീതിവേണം... ഹൈദരാബാദ് മോഡലില്‍

English summary
Saudis surprise oil market by pledging additional cuts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X