അടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ല
ദുബായ്: അടുത്ത മൂന്നു വര്‍ഷത്തേക്ക് ദുബായ് ഭരണകൂടത്തിന്റെ ഒരു സേവനത്തിനും ഫീസ് വര്‍ധനവുണ്ടാകില്ലെന്ന് പ്രഖ്യാപനം. ദുബൈ കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവന ഫീസ് വര്‍ധനയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതായി അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനം
ദുബയ് നിവാസികളുടെ സാമൂഹ്യസ്ഥിരതയെയും സുരക്ഷയെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഇത് സമൂഹത്തില്‍ വലിയ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് കൂടി സഹായകമാവുന്ന ഈ നടപടി ജനജീവിതം പ്രയാസ രഹിതമാക്കുമെന്നും അദ്ദേഹം വിലയിരുത്തി.
രാജ്യത്തിന്റെ വ്യാവസായിക, വാണിജ്യ മേഖലകളില്‍ പുത്തനുണര്‍വ് സമ്മാനിക്കുകയും കൂടുതല്‍ വിദേശ നിക്ഷേപം നേടിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്താതിരിക്കാനുള്ള തീരുമാനം. ഫെബ്രുവരി 28ന് ശെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരുന്നു.
രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ തീരുമാനങ്ങള്‍ വരുംദിനങ്ങളില്‍ ഉണ്ടാവുമെന്നും ദുബയ് ഭരണാധികാരിയുടെ മകനായ കിരീടാവകാശി ശെയ്ഖ് ഹംദാന്‍ അറിയിച്ചു. രാജ്യത്തിന്റെ മല്‍സരക്ഷമത കാത്തുസൂക്ഷിക്കാനാണ് ഭരണകൂടം എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് നേട്ടം ലഭിക്കുന്ന രീതിയിലുള്ള വിവിധ പദ്ധതികള്‍ വരുംദിനങ്ങളില്‍ കൈക്കൊള്ളുമെന്നും ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം അറിയിച്ചു. ദുബൈയുടെ പിന്നാലെ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളും ഫീസ് വര്‍ധനവിന് മൊറട്ടോറിയം പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
വിസാ അപേക്ഷകളിൽ നിരന്തരം തെറ്റുകൾ ആവർത്തിക്കുന്ന ടൈപ്പിംങ് സെൻററുകളുടെ അപേക്ഷകൾ സ്വീകരിക്കില്ല
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു.. സംസ്‌ക്കാരം വൈകിട്ട് 5ന് കൊച്ചിയിൽ