ഫൈസര്‍ വാക്സിന് അനുമതി നല്കി സിങ്കപ്പൂര്‍; ഡിസംബര്‍ അവസാനത്തോടെ കുത്തിവയ്പ്പ്, ആദ്യ ഏഷ്യന്‍ രാജ്യം
സിങ്കപ്പൂര്‍: ഫൈസര്‍ കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നല്കി സിങ്കപ്പൂര്‍. ഡിസംബര്‍ അവസാനം മുതല്‍ വാക്സിന് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയന്‍ ലൂങ് അറിയിച്ചു. ഇതോടെ ഫൈസര്‍ വാക്സിന് അനുമതി നല്കുന്ന ഏക ഏഷ്യന്‍ രാജ്യമായി സിങ്കപ്പൂര്‍ മാറി. എല്ലാ സിങ്കപ്പൂര്‍ പൗരന്മാര്ക്കും ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍ നിര പ്രവര്‍ത്തകര്‍, വയോധികര്‍, ദുര്‍ബല വിഭാഗത്തിലുള്ളവര്‍ക്ക് പുറമെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വാക്സിന് ലഭ്യമാക്കും. അതേസമയം, സിങ്കപ്പൂര്‍ ജനുവരി മുതല്‍ വിദേശ യാത്രികര്‍ക്കായി തുറന്നുകൊടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിസ്നസ് യാത്രികര്‍, ഔദ്യോഗിക യാത്രക്കായി വരുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള യാത്രികര്‍ എന്നിവര്‍ക്കായാണ് തുറന്നുകൊടുക്കുന്നത്. പരിമിതമായ യാത്രക്കാരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ അനുവദിക്കുകയുള്ളൂ.
ക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസിക
ആദ്യ യാത്രക്കാര്‍ക്ക് ജനുവരി രണ്ടാം പകുതി മുതല്‍ എത്തിച്ചേരാനാകും, ഇത് 14 ദിവസം വരെ ഹ്രസ്വകാല താമസത്തിനായി വരുന്നവര്‍ക്ക് ലഭ്യമാണെന്ന് വ്യാവസായിക മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ക്രമീകരണത്തിലുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ ആരോഗ്യ പരിശോധനാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലം വ്യക്തമാക്കുന്നു.
പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ഡിഎഫ് തിരികെ പിടിക്കും? യുഡിഎഫിന് ആശങ്കയായി വോട്ട് ചോര്‍ച്ച
ശബരിമല തീർത്ഥാടനം: ഡിസംബർ 26ന് ശേഷം ആർടിപിസിആർ പരിശോധന നിർബന്ധം
Recommended Video
മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്