യുദ്ധഭൂമി പോലെ മൊഗാദിഷു; ട്രക്ക് സ്ഫോടനത്തിലെ മരണം 230 കടന്നു
യുദ്ധഭൂമി പോലെ മൊഗാദിഷു; ട്രക്ക് സ്ഫോടനത്തിലെ മരണം 230 കടന്നു
മൊഗാദിഷു: അത്യുഗ്ര സംഹാരശേഷിയുള്ള ട്രക്ക് ബോംബ് സ്ഫോടനം നടത്തിയ മൊഗാദിഷു യുദ്ധഭൂമി പോലെയായി. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, തകര്‍ന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളും, കീഴ്മേല്‍മറിഞ്ഞ് കത്തിയമര്‍ന്ന വാഹനങ്ങള്‍, സ്കൂള്‍ വാനില്‍ കത്തിയമര്‍ന്ന കുട്ടികളുടെ ചാരമായ ശരീരാവശിഷ്ടങ്ങള്‍, ആശുപത്രികളെല്ലാം മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞിരിക്കുന്നു, എവിടെയും കൂട്ടക്കരച്ചിലുകളും ആര്‍ത്തനാദങ്ങളും മാത്രം...
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു പുറത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ വന്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 231 ആയി. 275 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. തിരക്കേറിയ റോഡിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പലരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിയുകയോ ചിതറിത്തെറിക്കുകയോ ചെയ്തതിനാലാണിത്. തങ്ങളുടെ ഉറ്റവര്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ഫോണ്‍ ചെയ്ത് പരിശോധിക്കുകയാണ് സോമാലിയക്കാരിപ്പോള്.

സോമാലിയ കണ്ടതില്‍ വെച്ചേറ്റവും ഉഗ്രമായ സ്ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ഫര്‍മാജോ മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യപ്പെടുകയും ഒന്നായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിനിരയായവരെ പരമാവധി സഹായിക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. ആശുപത്രികളില്‍ രക്തത്തിന്റെ സ്റ്റോക്ക് തീര്‍ന്നതിനാല്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരണമെന്ന് മേയര്‍ സാബിത്ത് അബ്ദി മുഹമ്മദ് ആഹ്വാനം ചെയ്തു.
മൊഗാദിഷുവിലെ നഗരമധ്യത്തിലുള്ള കെ 5 ജങ്ഷനില്‍ ജനത്തിരക്കേറിയ സഫാരി ഹോട്ടലിനു പുറത്തായിരുന്നു ഭീകരാക്രമണം നടന്നത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളും ഹോട്ടലുകളും റസ്റ്ററന്റുകളുമുള്ള മേഖലയാണിത്. സോമാലിയ വിദേശകാര്യമന്ത്രാലയം ഹോട്ടലിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഭീകരര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് ആയുധധാരികളായ നാലംഗ സംഘം അകത്തുകയറി ഹോട്ടലിനകത്തും പുറത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വിവരമറിഞ്ഞെത്തിയ പൊലിസുമായും ഭീകരര്‍ ഏറെ നേരം ഏറ്റുമുട്ടി.
തുടര്‍ന്നാണ് ഹോട്ടനു പുറത്തുള്ള റോഡരികില്‍ അത്യുഗ്ര ശേഷിയുള്ള സ്ഫോടനം നടക്കുന്നത്. നിറയെ സ്ഫോടകവസ്തുക്കളുമായെത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചതെന്ന് പോലിസ് അറിയിച്ചു. അടുത്ത കാലത്തായി സോമാലിയയിലുണ്ടായ സ്ഫോടനങ്ങളില്‍ ഏറ്റവും വലിയതാണ് ഇവിടെ നടന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സോമാലിയന്‍ പ്രതിരോധ മന്ത്രിയും സൈനികത്തലവനും കാരണമൊന്നും പറയാതെ രാജിവച്ചൊഴിഞ്ഞതിന്റെ ഉടനെയാണ് സ്ഫോടനമുണ്ടായതെന്ന കാര്യം ശ്രദ്ധേയമാണ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications