അതിര്‍ത്തി ലംഘിച്ച് ജെറ്റ് വിമാനം, പിന്തുടര്ന്ന് യുദ്ധവിമാനങ്ങള്‍; പ്രകമ്പനത്തില്‍ അമ്പരന്ന് വാഷിംഗ്ടണ്‍
വാഷിംഗ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ജെറ്റ് വിമാനത്തെ തകര്‍ന്ന് വീഴുന്നതിന് മുന്‍പ് യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിച്ച് യുഎസ് വ്യോമസേന. എഫ്-16 യുദ്ധവിമാനങ്ങള്‍ ആണ് സെസ്ന 560 സൈറ്റേഷന്‍ എന്ന ജെറ്റിനെ പിന്തുടര്ന്നത്. സെസ്ന ജെറ്റിലെ പൈലറ്റുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെസ്ന ജെറ്റ് പിന്നീട് വിര്‍ജീനിയയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വാഷിംഗ്ടണിനും വടക്കന്‍ വിര്‍ജീനിയയ്ക്കും മുകളിലൂടെയാണ് സെസ്ന ജെറ്റ് പറന്നത്. വിമാനം പ്രദേശം വിട്ടുപോകുന്നതുവരെ യുഎസ് ക്യാപിറ്റല്‍ കോംപ്ലക്സില്‍ അല്‍പ്പസമയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. 2001 ലെ പെന്റഗണ്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം വാഷിംഗ്ടണിന് അടുത്തുള്ള വ്യോമാതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

വാഷിംഗ്ടണ്‍ മേഖലയില്‍ അനുഭവപ്പെട്ട കനത്ത പ്രകമ്പനം ജെറ്റ് വിമാനത്തെ യുദ്ധവിമാനങ്ങള്‍ പിന്തുടര്ന്നതിന്റെ ഫലമായി ഉണ്ടായതാണ് എന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പറഞ്ഞു. 1987-ല്‍ ആദ്യമായി അവതരിപ്പിച്ച ഇരട്ട-ജെറ്റ് ബിസിനസ് വിമാനമാണ് സെസ്ന.
അപകടത്തില്‍പ്പെട്ട സെസ്നയില്‍ നാല് പേരുണ്ടായിരുന്നു എന്നാണ് വിവരം. ഏഴ് മുതല്‍ 12 പേര്‍ക്ക് വരെ ഈ വിമാനത്തില്‍ സഞ്ചരിക്കാം. വിര്‍ജീനിയയിലെ മോണ്ടെബെല്ലോയിലെ പര്‍വതപ്രദേശത്ത് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സെസ്ന തകര്‍ന്ന് വീണത് എന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് സ്ഥിരീകരിച്ചു. ടെന്നസിയിലെ എലിസബത്തണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് മക്ആര്‍തര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നുവെന്നും എഫ്എഎ അറിയിച്ചു.
വാഷിംഗ്ടണിന്റെ തെക്ക് പടിഞ്ഞാറ് 161 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. വിര്‍ജീനിയയില്‍ ജെറ്റ് വീഴുന്നതുവരെ പൈലറ്റുമായി ബന്ധം സ്ഥാപിക്കാന്‍ നോറാഡ് ശ്രമിച്ചുവെന്ന് എഫ്എഎ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. പറന്നുയര്‍ന്നതിന് ശേഷം സെസ്ന ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് മക്ആര്‍തര്‍ എയര്‍പോര്‍ട്ടിലേക്ക് ഏകദേശം 34,000 അടി ഉയരത്തിലാണ് പറന്നത്.
എന്നാല്‍ 2:30യോടെ ലാന്‍ഡ് ചെയ്യുന്നതിന് പകരം തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് അടുത്ത 50 മിനിറ്റ് നേരായ പാതയില്‍ തുടരുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ യുഎസ് ക്യാപിറ്റോളും, വൈറ്റ് ഹൗസും ഉള്‍പ്പടെയുള്ള പ്രദേശത്തിന് മുകളിലൂടെയാണ് സെസ്ന കടന്ന് പോയത്. വിര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലെ കടന്ന ജെറ്റ് വലത്തോട്ട് തിരിഞ്ഞ് അതിവേഗം താഴേക്ക് പോവുകയായിരുന്നു.
രണ്ട് മിനിറ്റിനുള്ളില്‍ 34000 അടിയില്‍ നിന്ന് 27635 അടിയിലേക്ക് ജെറ്റ് നീങ്ങി, ഫ്ലൈറ്റ്റാഡാര്‍ 24 വക്താവ് ഇയാന്‍ പെറ്റ്ചെനിക് പറഞ്ഞു. സെസ്നയുടെ തകര്‍ച്ചയ്ക്ക് കാരണമായത് എന്താണെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എഫ്എഎയുടെ എയര്‍ക്രാഫ്റ്റ് രജിസ്ട്രി പ്രകാരം ഫ്ലോറിഡയിലെ മെല്‍ബണിലെ എന്‍കോര്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സൈറ്റേഷന്‍ 560 എന്ന സെസ്ന ജെറ്റ് വിമാനം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications