ശ്രീലങ്കയിലെ രാഷ്ട്രീയക്കാർ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടില്ല; വാർത്തകളെ തളളി ഹൈക്കമ്മീഷൻ
കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ നേതാക്കളും കുടുംബവും ഇന്ത്യയിലേക്ക് പാലായനം ചെയ്തെന്ന വാർത്തകളെ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇത് തെറ്റായ പരാമർശം ആണെന്ന് ഹൈക്കമ്മിഷൻ വ്യക്തമാക്കി. കൊളംബോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഹൈകമ്മീഷനാണ് വിഷയത്തിൽ പ്രതികരിച്ച രംഗത്ത് വന്നത്.
ശ്രീലങ്കയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പിന്നാലെ രാഷ്ട്രീയക്കാരും കുടുംബവും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് എതിരെയാണ് ഹൈക്കമ്മീഷന്റെ പ്രതികരണം ഉണ്ടായത്.

അതേസമയം, സര്‍ക്കാരിന് എതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിന് ശേഷം, ശ്രീലങ്കയിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയത്.
ഇതിന് ശേഷം, ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ ഉണ്ടായി. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീടിന് നേരെ തീയിടുകയായിരുന്നു. രാജപക്‌സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ചത്.
ഈ പ്രതിഷേധം തുടർന്ന് കലാപത്തിലേക്കും തീയിടലിലേയ്ക്കും വലിയ പ്രശ്നങ്ങളിലേക്കും നീങ്ങി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇക്കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു അദ്ദേഹത്തിന്റെ രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു
ശേഷം, ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ പോലും വകവെയക്കാതെയാണ് വലിയ പ്രതിഷേങ്ങൾക്ക് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. സംഘർഷത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ 218 പേർ ആശുപത്രിയിൽ ആണെന്നാണ് വിവരം.
ഈ സംഭവങ്ങൾക്ക് പിന്നാലെ , കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നിരുന്നു. സംഘർഷത്തിൽ പൊതു മുതൽ നശിപ്പിക്കുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്താൽ അത്തരക്കാരെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ശ്രീലങ്കയിലെ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിന്മാരുടെയും വീടുകൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തു വന്നത്. 'പൊതു മുതൽ കൊള്ളയടിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ ആളുകളെ ദ്രോഹിക്കുകയോ ചെയുന്നവരെ കണ്ടാൽ വെടിവയ്ക്കാൻ സുരക്ഷാ സൈന്യത്തിന് അനുമതി നൽകി' - വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, നിലവിൽ നടക്കുന്ന കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കിയിരുന്നു. പ്രതിഷേധക്കാരെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാനും പ്രസിഡന്റ് ഗോതാബായ രജപക്‌സെ അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.












Click it and Unblock the Notifications