ശ്രീലങ്കയെ ആര് നയിക്കും: തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ഫലത്തിലേക്ക് കണ്ണുംനട്ട്
കൊളംബോ: ശ്രീലങ്കയിലെ നിർണ്ണായക പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് സമാധാനപൂർണ്ണമായ പര്യവസാനം. തിരഞ്ഞെടുപ്പിൽ 22 ഇലക്‌ട്രൽ ഡിസ്ട്രിക്ടുകളിൽ എവിടെയും അക്രമങ്ങളോ സുരക്ഷാ വീഴ്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2022 ലെ ഏറ്റവും മോശമായ സാമ്പത്തിക തകർച്ചയ്ക്കും കലാപത്തിനും ശേഷമാണ് ശ്രീലങ്ക പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വൈകിട്ട് നാലോടെ പോളിങ് സ്റ്റേഷനിൽ പ്രവേശിച്ച എല്ലാവർക്കും സമയപരിധിക്കപ്പുറം വോട്ട് ചെയ്യാൻ അനുവദിച്ചതായും ഇതിനായി പ്രത്യേക സ്ലിപ്പ് നല്‍കിയതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്തിമ വോട്ടിംഗ് ശതമാനം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് 2 മണി ആയപ്പോഴേക്കും യോഗ്യരായ 17 ദശലക്ഷം ആളുകളിൽ 60 ശതമാനത്തിലധികം പേർ വോട്ട് ചെയ്തു. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ ആകെ വോട്ടിങ് ശതമാനം മികച്ച നിരക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ജാഫ്നയിലെ വടക്കൻ ജില്ലയിൽ ഉച്ചയോടെ വോട്ടെടുപ്പ് മന്ദഗതിയിലായെന്ന് നിരീക്ഷകർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദേശത്തെ ഒരു തമിഴ് ന്യൂനപക്ഷ ഗ്രൂപ്പ് വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു.
രാജ്യത്തെ സാമ്പത്തിക വീണ്ടെടുക്കലിൻ്റെ പാതയിൽ എത്തിച്ചതിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയാണ് പ്രധാന മത്സരാർത്ഥി. വിക്രമസിംഗെയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി നാഷണൽ പീപ്പിൾസ് പവറിൻ്റെ (എൻ പി പി) അനുര കുമാര ദിസനായകെ (56), സമാഗി ജന ബലവേഗയ (എസ്‌ജെബി) യുടെ സജിത് പ്രേമദാസ (57) എന്നിവരാണ് രംഗത്തുള്ളത്.
അതേസമയം, വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിച്ച ഉടൻ തന്നെ തപാൽ വോട്ടുകളുടെ എണ്ണൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ ജീവനക്കാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൈന്യവും പോലീസുമാണ് തപാൽ വോട്ട് രേഖപ്പെടുത്തിയത്. നാല് ദിവസം മുമ്പ് തപാൽ വോട്ടെടുപ്പ് നടന്നു
തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ, "വൈകിട്ട് 6 മണിക്ക്, ഞങ്ങൾ സാധാരണ വോട്ടെണ്ണൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നു," കൊളംബോ സിറ്റി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തദ്ദേശീയരും വിദേശികളുമായ എണ്ണായിരത്തോളം പോളിങ് നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പിൽ വിന്യസിച്ചത്. ഇ.യു, കോമൺവെൽത്ത്, ഏഷ്യൻ തിരഞ്ഞെടുപ്പ് നെറ്റ്വർക്ക് എന്നിവയിൽ നിന്നുള്ള 116 അന്താരാഷ്ട്ര നിരീക്ഷകരും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പേരും ഇതിൽ ഉൾപ്പെടുന്നു. പ്രമുഖ പ്രാദേശിക ഗ്രൂപ്പായ പീപ്പിൾസ് ആക്ഷൻ ഫോർ ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻസ് (പാഫ്രൽ) 4,000 പ്രാദേശിക നിരീക്ഷകരേയും വിന്യസിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications