ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നിൽ 7 ചാവേറുകളെന്ന് സൂചന; പ്രഭാത ഭക്ഷണത്തിനിടെ സ്വയം പൊട്ടിത്തെറിച്ചു
കൊളംബോ: ലോകത്തെ നടുക്കിയ ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് പിന്നിൽ 7 ചാവേറുകളെന്ന് സൂചന. ഈസ്റ്റർ ദിനത്തിൽ തലസ്ഥാനമായ കൊളമ്പോയിലും കിഴക്കൻ നഗരമായ ബാട്ടിക്കലോവയിലുമാണ് സ്ഫോടനം ഉണ്ടായത്. ഏററവും ഒടുവിൽ പുറത്തു വരുന്ന കണക്കുകൾ പ്രകാരം മരണ സംഖ്യ 290 പിന്നിട്ടു. സ്ത്രീകളും കുട്ടികളും അടക്കം 500ലേറെ പേർക്കാണ് ഗുരുതര പരുക്കുകളേറ്റത്.
ഷാഗ്രി ലാ ഹോട്ടലിൽ ഉണ്ടായ സ്ഫോടനത്തിൽ 2 ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. മറ്റ് 5 പേർ മൂന്ന് പള്ളികളിലും 2 പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം നടത്തിയെന്നാണ് അന്വേഷണം ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് രാജ്യന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പഞ്ച നക്ഷത്ര ഹോട്ടലിലെ പ്രഭാത ഭക്ഷണ സമയത്തും. ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്റർ പ്രത്യേക പ്രാർത്ഥനകൾ പുരോഗമിക്കുകയും ചെയ്ത സമയത്താണ് ആക്രമണം ഉണ്ടായത്.

പ്രധാനമന്ത്രി റെനിൻ വിക്മസിംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് സ്ഫോടനം നടന്ന പഞ്ച നക്ഷത്ര ഹോട്ടലായ ഗ്രാന്റ് സിനാമൺ. ഇവിടെ പ്രഭാത ഭക്ഷണത്തിനായുള്ള ബുഫേ ക്യൂവിൽ കാത്തുനിന്ന ചാവേർ ഭക്ഷണം വിളമ്പുന്നതിനിടെ പുറത്ത് വെച്ചിരുന്ന ബോബ് പൊട്ടിക്കുകയായിരുന്നു.
സ്ഫോടനത്തിന് തലേദിവസം മുഹമ്മദ് അസം മുഹമ്മദ് എന്ന പേരിലാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. ഈസ്റ്റർ അവധിയായതിനാൽ ഹോട്ടലിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ എട്ടരയോടെയായിരുന്നു ആദ്യ സ്ഫോടനം. പ്രഭാത ഭക്ഷണ സമയമായതിനാൽ ഭൂരിഭാഗം ആളുകളും റെസ്റ്റോറന്റിലുണ്ടായിരുന്നുവെന്നും ഹോട്ടൽ മാനേജർ വ്യക്തമാക്കി.
ഭക്ഷണം വാങ്ങുന്നതിന് തൊട്ടുമുമ്പായി ഇയാൾ സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തിൽ റസ്റ്റോറന്റ് മാനേജർ അടക്കം കൊല്ലപ്പെട്ടു. ബിസിനസ്സ് ആവശ്യങ്ങൾക്കായി സിറ്റിയിൽ എത്തിയതാണെന്നാണ് ഇയാൾ നൽകിയ വിവരം. പഞ്ച നകഷത്ര ഹോട്ടലുകളായ ഷഗ്രി ലായിലും കിംഗ്സ്ബറിയിലും സമാന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 35ഓളം വിദേശികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications