Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളുടെ പതാക മോഷ്ടിച്ചവരെന്ന് പോപ്പ്

വത്തിക്കാന്‍: മുതലാളിത്തത്തെ കണക്കറ്റ് വിമര്‍ശിക്കകയും കമ്യൂണിസ്റ്റുകാരെ തഴുകുകയും ചെയ്യുന്നത് പതിവാക്കിയ ആളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റുകാരെ വിശേഷിപ്പിച്ചിരിക്കുന്നത് പതാകക്കള്ളന്‍മാരെന്നാണ്.

പക്ഷേ ഈ പതാകക്ക് ഒരു പ്രത്യേകതയുണ്ട്. പാവപ്പെട്ടവരുടെ പതാക വാഹകരാണ് ക്രിസ്ത്യാനികള്‍. ആ പതാകയാണ് കമ്യൂണിസ്റ്റുകാര്‍ മോഷ്ടിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴത്തെ ക്രിസ്ത്യാനികളേക്കാള്‍ നന്നായി പാവങ്ങളെ പരിഗണിക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നാണ് പോപ്പിന്റെ അഭിപ്രായം.

കമ്യൂണിസ്റ്റുകാരോടുള്ള പോപ്പിന്റെ മമത കത്തോലിക്കാ സഭക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് നേരത്തേ തന്നെ വഴിവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളോട് വളരെയേറെ അടുത്തവരാണെന്നും ഇപ്പോള്‍ മാര്‍പാപ്പ പറഞ്ഞിരിക്കുന്നു. വത്തിക്കാന്‍ സിറ്റിയിലെ ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോപ്പിന്റെ പരാമര്‍ശം.

ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ

അര്‍ജന്റീനക്കാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പഴയ വിപ്ലവഭൂമികയില്‍ നിന്ന് വന്നതുകൊണ്ടായിരിക്കും പോപ്പിന് കമ്യൂണിസ്റ്റുകാരോട് ഇത്രക്ക് മമത.

സഭയില്‍ വിവാദം

സഭയില്‍ വിവാദം

കമ്യൂണിസ്റ്റ് വിരുദ്ധതയാണ് പൊതുവേ വത്തിക്കാന്റെ മുഖമുദ്ര. മുമ്പുണ്ടായിരുന്ന മാര്‍പാപ്പമാരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. അപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കമ്യൂണിസ്റ്റ് പ്രണയം.

മുതലാളിത്തത്തിന് എതിര്

മുതലാളിത്തത്തിന് എതിര്

ബൈബിളില്‍ നോക്കുമ്പോള്‍ മുതലാളിത്തത്തിന്റെ പലവശങ്ങളും അംഗീകരിക്കാനാകില്ലെങ്കിലും ക്രൈസ്തവ നേതൃത്വം ഒരുകാലത്തും മുതലാളിത്തത്തെ തള്ളി പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാ മുതലാളിത്തത്തിന്റെ കടുത്ത വിമര്‍ശകനാണ്.

ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രം

ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രം

ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രമെന്ന് മാര്‍പാപ്പ ബൈബിളിനെ ഉദ്ധരിച്ച് പറയും. ആ പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കിയാണ് കമ്യൂണിസം വളര്‍ന്നതെന്നാണ് പോപ്പിന്റെ അഭിപ്രായം.

വത്തിക്കാനിലെ വിപ്ലവകാരി

വത്തിക്കാനിലെ വിപ്ലവകാരി

വത്തിക്കാനിലെ വിപ്ലവകാരിയെന്നാണത്രെ പുതിയ മാര്‍പാപ്പയെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+