സംഗീതനിശയ്ക്കിടെ കാണികള്‍ക്കു നേരെ സിറിഞ്ച് ആക്രമണം; കുത്തേറ്റത് 145 പേര്‍ക്ക്: ടൂറിസം മേഖലയില്‍ ആശങ്ക
പാരിസ്: ഫ്രാന്‍സിലെ പ്രശസ്തമായ സംഗീത നിശയ്ക്കിടെ കാണികള്‍ക്ക് നേരെ സിറിഞ്ച് ആക്രമണം. തലസ്ഥാനമായ പാരീസില്‍ ഉണ്ടായ സംഭവത്തില്‍ 145 പേര്‍ക്കാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റത്. സംഗീത നിശാ പരിപാടികളില്‍ അടുത്തകാലത്തായി നടക്കുന്ന പുതിയ തരം ക്രിമിനല്‍ പ്രവര്‍ത്തനം രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഫ്രാന്‍സില്‍ നിരവധി വിനോദസഞ്ചാരികള്‍ പങ്കെടുക്കുന്ന, ദേശീയ തലത്തില്‍ ആഘോഷിക്കപ്പെടുന്ന ഫെറ്റെ ഡി ലാ മ്യൂസിക് പരിപാടിക്കിടെയാണ് കാണികള്‍ക്കു നേരെ സിറിഞ്ച് ആക്രമണം ഉണ്ടായത്. മൂന്നു പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് 145 പേര്‍ക്ക് കുത്തേറ്റതായി കണ്ടെത്തിയത്. സിറിഞ്ചുകളില്‍ എന്ത് ദ്രാവകമാണ് നിറച്ചിരുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. പീഡനത്തിനിരയാക്കാന്‍ ഉപയോഗിക്കുന്ന മയക്കുമരുന്ന് ആണോ സിറിഞ്ചുകളില്‍ നിറച്ചതെന്ന സംശയം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. പരാതികള്‍ വ്യാപകമായി ഉയര്‍ന്നതിനെതുടര്‍ന്ന് 12 പേര് അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. സിറിഞ്ച് ആക്രമണം നേരിട്ടവരില്‍ കൗമാരക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
അക്രമ സംഭവങ്ങള്‍ രാജ്യത്ത് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട് പൊതു പരിപാടികളിലെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്കിടെ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.
പാരീസില്‍ 15 വയസുള്ള പെണ്‍കുട്ടിയും സൂചി ആക്രമണത്തിനിരയായവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളാണ് കൂടുതലും സിറിഞ്ച് ആക്രമണത്തിന് ഇരയായിരിക്കുന്നത്. സംഗീത പരിപാടി നടക്കുന്നതിനിടെ ദ്രാവക രൂപത്തിലുള്ള പദാര്‍ത്ഥം നിറച്ച സിറിഞ്ചാണ് ശരീരത്തിലേക്ക് കയറ്റുന്നത്.
നേരത്തെ ഓസ്ട്രേലിയയും യുകെയും അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സിറിഞ്ച് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. യുകെയില്‍ ആയിരത്തിലേറെ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മോഷണത്തിനായി സൂചി പ്രയോഗം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ അനുമാനം.
പലപ്പോഴും തീരെ നേരത്തെ സൂചികള്‍ ഉപയോഗിക്കുന്നതിനാല്‍ പലരും ശരീരത്തില്‍ സൂചി കയറുന്നത് അറിയാറില്ല. സിറിഞ്ചില്‍ നിറച്ച പദാര്‍ത്ഥം എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഫ്രാന്‍സിന്റെ ടൂറിസം മേഖലയില്‍ ഗണ്യമായ സംഭാവന നല്കുന്ന ആഘോഷ പരിപാടികള്‍ക്കിടെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് പരിപാടികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയും ഭരണകൂടത്തിനുണ്ട്.
ആഘോഷ പരിപാടികളിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഫ്രഞ്ച് സര്‍ക്കാരും പാരീസ് മുനിസിപ്പാലിറ്റിയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications