അമേരിക്കയില്‍ വന്‍ സ്ഫോടനം: നിരവധിപ്പേർ മരിച്ചു; 19 പേരെ കാണ്മാനില്ല, അന്വേഷണം തുടങ്ങി
വാഷിങ്ടണ്‍: യുഎസില്‍ സ്ഫോടനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ സ്‌ഫോടകവസ്തുനിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ അനേകം പേർക്ക് പരിക്കേല്‍ക്കുകയും 19 പേരെ കാണാതാകുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിനും യുഎസ് വ്യാവസായിക വിപണികള്‍ക്കുംവേണ്ട വിവിധ സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ആക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പ്ലാന്റ് പൂർണമായി നശിച്ചു. പ്രധാന പട്ടണമായ നാഷ്വല്ലിന് ഏകദേശം 97 കിലോമീറ്റർ തെക്ക്‌പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 മൈൽ അകലെയുള്ള വീടുകളെല്ലാം കുലുങ്ങി.

"ഇത് എന്റെ കരിയറിലെ ഏറ്റവും ദുരന്തകരമായ ദൃശ്യമാണ്. കെട്ടിടം പൂർണമായി നശിച്ചു, വിവരിക്കാൻ വാക്കുകളില്ല. ആദ്യ സ്ഫോടനത്തിന് ശേഷം ചെറിയ തുടർ സ്ഫോടനങ്ങള്‍ തുടരുന്നതിനാല്‍ രക്ഷാപ്രവർത്തകർ പ്ലാന്റിന്റെ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI)യും ആൽക്കഹോൾ, ടുബാക്കോ, ഫയർആർമ്സ് ആൻഡ് എക്സ്പ്ലോസിവ്സ് ബ്യൂറോ (ATF)യും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല" ഹംഫ്രേയ്സ് കൗണ്ടി ഷെരിഫ് ക്രിസ് ഡേവിസ് പറയുന്നു.
മക്യൂവനിലെ ഹംഫ്രേയ്സും ഹിക്ക്‌മാൻ കൗണ്ടികളുടെ അതിർത്തിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7:45 നാണ് പ്രധാന സ്ഫോടനം സംഭവിച്ചത്. ഇത്പിന്നീട് പല ചെറിയ വിസ്ഫോടനങ്ങൾക്ക് കാരണമായി. ദൃശ്യങ്ങളിൽ പ്ലാന്റിന്റെ കെട്ടിടം പൂർണമായി തകരുന്നതും, വാഹനങ്ങൾ തീ പിടിച്ച് നില്‍ക്കുന്നത്, ദൂരെയുള്ള വനമേഖലയിലേക്ക് വരെ മാലിന്യങ്ങൾ ചിതറുന്നതും കാണാന്‍ സാധിക്കില്ലും.
ഔദ്യോഗികമായി നിരവധി പേർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും, കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. 19 പേരെ കാണാതായതില്‍ പലരും പ്ലാന്റിലെ ജീവനക്കാരാണ്. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പൊതുജനങ്ങൾ സ്ഫോടനം നടന്ന മേഖല ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാഹനങ്ങളുമായി ഈ പ്രദേശത്തേക്ക് വരുന്നത് നിലവിലെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുമെന്നും സോഷ്യൽ മീഡിയ വഴി അറിയിക്കുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications