സന്യാസിമാരെല്ലാം ലഹരി ഉപയോഗിക്കുന്നവര്‍; പുറത്താക്കി ക്ഷേത്രം പൂട്ടി അധികൃതര്‍
ബാങ്കോക്ക്: മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെന്‍ട്രല്‍ തായ്ലന്ഡിലെ ഒരു ബുദ്ധക്ഷേത്രത്തിലെ എല്ലാ സന്യാസിമാരേയും പുറത്താക്കിയതായി റിപ്പോര്‍ട്ട്. പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് പേരാണ് ലഹരി പരിശോധനയില്‍ പിടിക്കപ്പെട്ടത്. നാല് പേരേയും സന്യാസത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിയുക്ത ശുശ്രൂഷ നിര്‍വഹിക്കാനുള്ള ഒരു സന്യാസിയുടെ അവകാശങ്ങള്‍ നീക്കം ചെയ്യുന്നതാണ് പുറത്താക്കല്‍. ഫെറ്റ്ചാബുന് പ്രവിശ്യയിലെ ബംഗ് സാം ഫാന്‍ ജില്ലയിലെ ബുദ്ധ ക്ഷേത്രത്തിലെ മഠാധിപതി ഉള്‍പ്പടെ ഉള്ളവര്‍ മെത്താംഫെറ്റാമൈന്‍ പോസിറ്റീവ് ആണെന്ന് ജില്ലാ ഉദ്യോഗസ്ഥന് ബൂണ്‍ലെര്‍ട്ട് തിന്റപ്തൈ എ എഫ് പിയോട് പറഞ്ഞു. മയക്കുമരുന്ന് റീഹാബിറ്റേഷനായി ഇവരെ ഹെല്‍ത്ത് ക്ലിനിക്കിലേക്ക് അയച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ക്ഷേത്രം സന്യാസിമാരില്ലാതെ ശൂന്യമാണ് എന്നും അടുത്തുള്ള ഗ്രാമവാസികള്‍ അവര്‍ക്ക് ഗുണപരമായ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നുമുള്ള ആശങ്കയിലാണ് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സന്യാസിമാര്‍ക്ക് ഭക്ഷണം നല്കിയാല് പുണ്യം ലഭിക്കും എന്ന് വിശ്വസിക്കുന്നതിനാല്‍ അതൊരു സല്‍കര്‍മ്മമായി ചെയ്ത് വരുന്നവരാണ് ഇവിടത്തെ ഗ്രാമവാസികള്‍. ക്ഷേത്രത്തിന്റെ പേരും സ്ഥലവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഗ്രാമവാസികള്‍ക്ക് അവരുടെ മതപരമായ കടമകള്‍ അനുഷ്ഠിക്കുന്നതിനായി കൂടുതല്‍ സന്യാസിമാരെ ക്ഷേത്രത്തിലേക്ക് അയക്കുമെന്ന് ബൂണ്‍ലെര്‍ട്ട് തിന്റപ്തൈ പറഞ്ഞു. തിങ്കളാഴ്ചയാണ് പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രത്തില്‍ റെയ്ഡ് നടത്തിയത്. സംശയം തോന്നിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി സന്യാസിമാരുടെ മൂത്രം പരിശോധിക്കുകയായിരുന്നു.

അതേസമയം സന്യാസിമാരെ പുറത്താക്കിയതോടെ ശൂന്യമായ ക്ഷേത്രത്തിലെ വസ്തുക്കള്‍ പരിപാലിക്കാന്‍ ചിലര്‍ അവിടെ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും പത്തോളം നായ്ക്കളും പൂച്ചകളും ക്ഷേത്രത്തില്‍ അധിവസിക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്നിനെതിരെ പ്രവിശ്യയില്‍ തുടരുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് റെയ്ഡ്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം അനുസരിച്ച് മ്യാന്മറില് നിന്ന് ലാവോസ് വഴിയാണ് തായ്ലാന്റിലേക്ക് മെത്താംഫെറ്റാമൈന്‍ എത്തുന്നത് എന്നാണ് പറയുന്നത്.

ഈ ലഹരി ഗുളികകള്‍ക്ക് 46 ഇന്ത്യന്‍ രൂപ മാത്രമാണ് വിലയുള്ളത്. ഇതാദ്യമായല്ല ലഹരി ഉപയോഗത്തിന്റെ പേരില്‍ ബുദ്ധ സന്യാസികള്‍ തായ്ലാന്റില് പിടിക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ വടക്ക് കിഴക്കന്‍ തായ്ലന്ഡിലെ ചായ്യാഫം മേഖലയില്‍ ഒരു ഗ്രാമത്തില്‍ നിന്നും മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ ഉപയോഗിച്ചതിന് ഒരു ബുദ്ധ സന്യാസിയെ പിടികൂടിയിരുന്നു. ഇദ്ദേഹമാണ് പ്രദേശത്തെ യുവാക്കള്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത് എന്നാണ് പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications