Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഡാൻ സംഘർഷം: 'ശാന്തരായി പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുക' പൗരന്മാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ ഇപ്പോൾ നിർദ്ദേശം നൽകിയത്.

'റിപ്പോർട്ടു ചെയ്ത വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുൻകരുതലുകൾ എടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനും നിർദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക,' ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ പറഞ്ഞു.

Sudan

പ്രസിഡൻഷ്യൽ കൊട്ടാരം, സുഡാനിലെ ആർമി ചീഫ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ വസതി, ഖാർത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടർന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നും ഇവർ പറയുന്നു. ദയവായി ശാന്തരായിരിക്കുക, അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക, സുഡാനിലെ ഇന്ത്യൻ എംബസിയുടെ ട്വീറ്റിൽ പറയുന്നു..

സെൻട്രൽ ഖാർത്തൂമിലും ബഹ്‌രിയുടെ സമീപപ്രദേശങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് അക്രമങ്ങൾ നടക്കുന്നത്. രാജ്യത്ത് ജനാധിപത്യം പുലരുന്നതിനായി അന്താരാഷ്‌ടതലത്തിലെ പിന്തുണയോടെയുള്ള ഇടപെടൽ രാഷ്‌ട്രീയ പാർട്ടികളും തീരുമാനിച്ചിരുന്നു. ഇതിലെ കാലതാമസമാണ് സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള ആക്രമണത്തിന് കാരണമായത്. ദക്ഷിണ ഖാർത്തൂമിലെ തങ്ങളുടെ താവളം സൈന്യം ആക്രമിച്ചതായി അറിയിച്ച് റാപിഡ് സപ്പോർട്ട് ഫോഴ്‌സും രംഗത്തെത്തിയിരുന്നു.

അതിനിടെ, സൈന്യവും രാജ്യത്തെ ശക്തമായ അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ശനിയാഴ്ച രാവിലെ സുഡാൻ തലസ്ഥാനത്ത് തുടർച്ചയായ വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ടുകൾ. സെൻട്രൽ ഖാർത്തൂമും ബഹ്‌രിയുടെ സമീപപ്രദേശങ്ങളും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെടിവയ്‌പ്പ് ശബ്ദം കേട്ടുവെന്ന് പറയുന്നു,

അർദ്ധസൈനിക വിഭാഗമെന്നറിയപ്പെടുന്ന സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പ്രശ്നങ്ങൾ അടുത്ത മാസങ്ങളിൽ വർദ്ധിച്ചുവരുന്നതായും , രാജ്യത്തിന്റെ ജനാധിപത്യ പരിവർത്തനം പുനരുജ്ജീവിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുമായി അന്താരാഷ്ട്ര പിന്തുണയുള്ള കരാർ ഒപ്പിടാൻ കാലതാമസം വരുത്തിയതായും ആണ്സെ പറയുന്നത്. ശനിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ, സൗത്ത് കാർട്ടൂമിലെ ഒരു താവളത്തിൽ സൈന്യം സൈന്യത്തെ ആക്രമിച്ചതായി ആർഎസ്എഫ് ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+