റഷ്യ യുക്രൈനിൽ രാസായുധം പ്രയോഗിച്ചേക്കാം, മുന്നറിയിപ്പുമായി അമേരിക്ക
വാഷിം ഗ്ടൺ; റഷ്യ യുക്രൈനിൽ രാസായുധം പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രൈയ്ൻ അമേരിക്കയുടെ സഹായത്തോടെ രാസായുധം വികസിപ്പിച്ചെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് യുക്രൈയ്‌നെതിരെ ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
അതേസമയം റഷ്യയുടെ ആരോപണം അസംബന്ധമാണെന്നും ജൈവായുധമോ രാസായുധമോ യുക്രെയ്‌നെതിരെ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിന്റെ ഭാഗമാകാം ഈ ആരോപണമെന്നും യുഎസ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചു. യുദ്ധം വർദ്ധിച്ചുവരുമ്പോൾ നടക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും. റഷ്യയുടെ പാരമ്പര്യേതര ആയുധങ്ങൾ ഉപയോ ഗിക്കുമോ എന്ന ചിന്തയിൽ തങ്ങൾ വളരെ ആശങ്കാകുലരാണെന്ന് സാക്കി പറഞ്ഞു.

ഇത് റഷ്യയുടെ തന്ത്രമാണ്. യുക്രൈയ്നെതിരെ രാസായുധം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ന്യായീകരണം നടത്താനുള്ള പദ്ധതിയാണ് റഷ്യയുടെ ആരോപണമെന്നും സാക്കി ട്വീറ്റ് ചെയ്തു. ഇപ്പോൾ റഷ്യയുടെ തെറ്റായ അവകാശവാദങ്ങളെ ചൈന അനുകൂലിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്. അധിനിവേശം ന്യായീകരിക്കുന്നതിന് കാരണം കണ്ടെത്തുകയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈയിനിലും മറ്റ് രാജ്യങ്ങളിലും വർഷങ്ങളായി റഷ്യക്കാരിൽ നിന്ന് ഞങ്ങൾ ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങളുടെ ആവർത്തനം മാത്രമാണ് ഇപ്പോൾ നടത്തുന്ന റഷ്യയുടെ ആരോപണം എന്നും പറഞ്ഞ് യുഎസ് റഷ്യയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു.
നേരത്തെ റഷ്യ ഉക്രെയ്നിൽ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചതായി ബുധനാഴ്ച യുകെ പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു. ഉയർന്ന ഊഷ്മാവിൽ സ്ഫോടനം സൃഷ്ടിക്കാനും വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കാൻ സാധിക്കാനും കഴിവുള്ള ഈ ബോംബുകൾ വാക്വം ബോംബുകൾ എന്ന പേരിലും അറിയപ്പെടുന്നു. ഇത് സമാന വലുപ്പത്തിലുള്ള മറ്റ് ബോംബുകളേക്കാൾ കൂടുതൽ വിനാശകരമാണ്. റഷ്യയുടെ സഖ്യകക്ഷിയായ അസദ് സർക്കാർ സിറിയയിൽ റഷ്യയുടെ സഹായത്താൽ നിരവധി രാസായുധം പ്രയോഗിച്ചതായും നിരവധി യുറോപ്യൻ രാജ്യങ്ങൾ പരാതിപ്പെട്ടിരുന്നു.
കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെ മേൽനോട്ടം വഹിക്കുന്ന ഒപിസിഡബ്ലു എന്ന സംഘടനയുടെ നിരീക്ഷണ പ്രകാരം കൊലപ്പെടുത്താനോ അല്ലെങ്കിൽ അതിന്റെ വിഷ ഗുണങ്ങൾ കൊണ്ട് മറ്റ് ദോഷങ്ങൾ വരുത്താനുള്ള സാധിക്കുന്ന അപകടകരമായ ആയുധം ആണ് രാസബോംബുകൾ. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം അവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കാരണം അതിൽ ഫലങ്ങൾ തലമുറകളോളം നീണ്ട് നിൽക്കുന്ന വൈകല്യങ്ങളോ അമിതമായ പരിക്കുകളോ മാനസീക വളർച്ചയെ തന്നെ ബാധിക്കാവുന്ന തരത്തിലുള്ള റേഡിയേഷനുകളോ പുറപ്പെടുവിക്കും തരത്തിലാണ് ഇതിന്റെ രൂപകൽപന.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications