Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെന്ന സുഹൃത്തിന്റെ ക്ഷണമുണ്ട്, ഞാന്‍ വരും; ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ ആദ്യ വാരത്തിലായിരിക്കും നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യ - ഇസ്രായേല്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30- ാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് സന്ദര്‍ശനം. ഇന്ത്യ - ഇസ്രായേല്‍ ബന്ധം പരസ്പരമുള്ള 'അഭിനന്ദനത്തിലും അര്‍ത്ഥവത്തായ സഹകരണത്തിലും' അധിഷ്ഠിതമാണെന്ന് നഫ്താലി ബെന്നറ്റ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം 2022 ഏപ്രില്‍ 2 ശനിയാഴ്ച പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ പറഞ്ഞു.

നൂതന സാങ്കേതികവിദ്യ, സുരക്ഷ, സൈബര്‍, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും സന്ദര്‍ശനം ലക്ഷ്യമിടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സിനിടെ (സി ഒ പി 26) ആണ് ഇരു നേതാക്കളും ആദ്യമായി കണ്ടുമുട്ടിയത്. ഈ സമയത്ത് നരേന്ദ്ര മോദി, നഫ്താലി ബെന്നറ്റിനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു. ബെന്നറ്റിന്റെ ഇന്ത്യ സന്ദര്‍ശനം രാജ്യങ്ങളും നേതാക്കളും തമ്മിലുള്ള സുപ്രധാന ബന്ധം പുനഃസ്ഥാപിക്കുമെന്നും ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുമെന്നും വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

1

ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 5 വരെ നീളുന്ന നാല് ദിവസത്തെ സന്ദര്‍ശനമായിരിക്കും ഇതെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ സഖ്യം മുന്നോട്ട് കൊണ്ടുപോകുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കൂടാതെ, നവീകരണം, സമ്പദ്വ്യവസ്ഥ, ഗവേഷണം, വികസനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും, മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു.

2

സന്ദര്‍ശന വേളയില്‍ ബെന്നറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക ജൂത സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ മുഴുവന്‍ സമയക്രമവും കൂടുതല്‍ വിശദാംശങ്ങളും പ്രത്യേകം പുറപ്പെടുവിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഞങ്ങള്‍ ഒരുമിച്ച് നമ്മുടെ രാജ്യങ്ങളുടെ ബന്ധത്തിന് വഴിയൊരുക്കും,'' നഫ്താലി ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

3

'നരേന്ദ്ര മോദി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചു, ഇത് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നമ്മുടെ രണ്ട് തനതായ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധം ( ഇന്ത്യന്‍ സംസ്‌കാരവും ജൂത സംസ്‌കാരവും) ആഴത്തിലുള്ളതാണ്, അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്, അതാണ് ഞങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. നവീകരണവും സാങ്കേതികവിദ്യയും, സുരക്ഷയും സൈബര്‍, കൃഷി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി മറ്റ് മേഖലകളിലേക്ക് ഞങ്ങള്‍ ഒരുമിച്ച് സഹകരണം വിപുലീകരിക്കും,' ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

4

കഴിഞ്ഞ വര്‍ഷമാണ് ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് അധികാരമേറ്റത്. നെതന്യാഹുവിന്റെ പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു നഫ്താലി ബെന്നറ്റിന്റെ സ്ഥാനാരോഹണം. നെതന്യാഹുവുമായും നരേന്ദ്ര മോദി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 49 കാരനായ നഫ്താലി ബെന്നറ്റ് നെതന്യാഹു ഭരണകൂടത്തിന്റെ മുന്‍ പങ്കാളിയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+