Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു ഇബ്രാഹിം അല്‍-ഹാഷിമിയെ കൊലപ്പെടുത്തിയത് ഇങ്ങനെ; വിശദീകരിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഐ എസ് നേതാവ് അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറൈഷിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അമേരിക്ക. മറ്റ് സിവിലയന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തി അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറൈഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അമേരിക്കന്‍ സൈന്യം പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കോമ്പൗണ്ടിലാണ് അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറൈഷി താമസിച്ചിരുന്നത്. പിടിക്കപ്പെടുമെന്നായപ്പോള്‍ അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറൈഷി കുടുംബത്തോടൊപ്പം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിന് ആഘാതം കുറയ്ക്കുന്നതിനായാണ് കോമ്പൗണ്ടില്‍ ബോംബിടുന്നതിന് പകരം സൈന്യവുമായി റെയ്ഡ് നടത്താന്‍ തീരുമാനിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്തെ മറ്റ് സാധാരണക്കാരുടെ അപകടസാധ്യത കണക്കിലെടുത്താണ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ വ്യോമാക്രമണ ഓപ്പറേഷന് ഉത്തരവിട്ടത്. മറ്റുള്ളവര്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് ഞങ്ങളുടെ സ്വന്തം സൈനികരുടെ ജീവന്‍ അപകടത്തിലാക്കി. അവര്‍ ആ ദൗത്യത്തില്‍ വിജയിക്കുകയും ചെയ്തു, ''ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Recommended Video

cmsvideo
    സിറിയയില്‍ വ്യോമാക്രമണത്തില്‍ ഐഎസ് തലവനെ വധിച്ചതായി യുഎസ് | Oneindia Malayalam
    1

    റെയ്ഡിന്റെ തുടക്കത്തില്‍ തന്നെ ചില കുടുംബങ്ങളെ വീട്ടില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാന്‍ യു എസ് സേനയ്ക്ക് കഴിഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ ഖുറേഷിയുടെ വീട്ടില്‍ നിന്നുള്ള സ്‌ഫോടനം പ്രാധാന്യമര്‍ഹിക്കുന്നതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ''മൂന്നാം നിലയില്‍ സ്ഫോടനം വളരെ വലുതായിരുന്നു. സ്‌ഫോടനത്തിന് ശേഷം മൃതദേഹങ്ങള്‍ വീടിന് പുറത്തേക്ക് തെറിച്ചു, ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെയ്ഡിനിടെ ഒരു ഐ എസ് ലെഫ്റ്റനന്റ് കുടുംബത്തോടൊപ്പം രണ്ടാം നിലയില്‍ ബാരിക്കേഡ് ചെയ്തതായും അവര്‍ യുഎസ് സേനയില്‍ ആക്രമിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷനിടെ അവര്‍ കൊല്ലപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി രണ്ടാം നിലയില്‍ ഒരു കുട്ടിയും കൊല്ലപ്പെട്ടതായി തോന്നുന്നുവെന്ന് പറഞ്ഞു.

    2

    എന്നാല്‍ ആ കെട്ടിടത്തില്‍ നിന്ന് മൊത്തം 10 സിവിലിയന്മാരെ പുറത്തെടുക്കാന്‍ യു എസ് സൈന്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു - ഒന്നാം നിലയില്‍ നിന്ന് ആറ് പേരയും രണ്ടാം നിലയില്‍ നിന്ന് നാല് കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. അല്‍ ഖുറേഷിയുടെ ചാവേര്‍ ബോംബാക്രമണത്തില്‍ കുറഞ്ഞത് മൂന്ന് സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി കിര്‍ബി പറഞ്ഞു. എന്നാല്‍ ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ റെയ്ഡില്‍ കൊല്ലപ്പെട്ടതായാണ് രാജ്യത്തെ വിമത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സ് ഫസ്റ്റ് റെസ്പോണ്ടര്‍മാരായ വൈറ്റ് ഹെല്‍മറ്റ്സ് പറയുന്നത്. യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ റെയ്ഡിനെ അഭിനന്ദിക്കുകയും ഓപ്പറേഷനില്‍ സാധാരണക്കാരുടെ മരണത്തിന് ഐ എസ് ആണ് ഉത്തരവാദിയെന്നും പറഞ്ഞു.

    3

    ഈ ഓപ്പറേഷന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതും സിവിലിയന്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി നടത്തുകയും ചെയ്താണെന്നും ഓസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. അല്‍-ഖുറൈഷിയും അദ്ദേഹത്തിന്റെ കോമ്പൗണ്ടിലെ മറ്റുള്ളവരും ഇന്നലെ രാത്രി സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് നേരിട്ട് കാരണമായി എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ഈ ദൗത്യത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുക്കുമ്പോള്‍, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരപരാധികളായ ആളുകള്‍ക്ക് ദോഷം ചെയ്തിരിക്കാനുള്ള സാധ്യത ഞങ്ങള്‍ പരിശോധിക്കുമെന്ന് ഓസ്റ്റിന്‍ വ്യക്തമാക്കി. ഓപ്പറേഷനില്‍ യു എസ് സൈനികര്‍ക്ക് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ ഒരു അമേരിക്കന്‍ ഹെലികോപ്റ്ററിന് മെക്കാനിക്കല്‍ തകരാറുണ്ടായെന്നും റെയ്ഡിന് ശേഷം യുഎസ് സൈന്യം അത് നശിപ്പിച്ചെന്നും പെന്റഗണ്‍ അറിയിച്ചു.

    4

    അതേസമയം അമേരിക്കന്‍ സൈന്യത്തിന്റെ ഓപ്പറേഷനെ അഭിനന്ദിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള്‍ ഐ എസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചിരിക്കുന്നുവെന്നാണ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ യു എസ് സൈനിക സേന അമേരിക്കന്‍ ജനതയെയും തങ്ങളുടെ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനും ലോകത്തെ സുരക്ഷിതമായ സ്ഥലമാക്കുന്നതിനുമായി ഒരു ഭീകരവിരുദ്ധ പ്രവര്‍ത്തനം വിജയകരമായി നടത്തിയെന്നും താനാണ് അതിന് നിര്‍ദേശം നല്‍കിയതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+