ഹോണ്ടുറാസിൽ ഇടതുപക്ഷം അധികാരത്തിലേക്ക്, വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ?
12 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ഹോണ്ടുറാസിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്നതിന്റെ ആഹ്ളാദം പങ്കുവെച്ച് സിപിഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ഇടതുസർക്കാരിനെ 2009ൽ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്താക്കിയത്. ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ എന്നാണ് തോമസ് ഐസക് കുറിച്ചിരിക്കുന്നത്.
തോമസ് ഐസകിന്റെ കുറിപ്പ്: '' മൂന്ന് വര്ഷം കൊണ്ട് ദാരിദ്ര്യം 10 % കുറച്ചു. രണ്ടു ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ സഹായം. അവർക്ക് സൗജന്യ വൈദ്യുതി. മിനിമം കൂലി 80 % വർദ്ധിപ്പിച്ചു. എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷണം. പലിശ നിരക്ക് കുറച്ചു. ചെറുകിട കൃഷിക്കാർക്ക് സബ്‌സിഡി. ഇത്രയൊക്കെ ചെയ്ത ഒരു സർക്കാരിനെ ജനങ്ങൾ വോട്ടു ചെയ്തു പുറത്താക്കുമോ? സാധ്യതയില്ല. അത് കൊണ്ട് ഹോണ്ടുറാസിലെ ഇടതുപക്ഷ പ്രസിഡൻറ് മാനുവൽ സെലായയെ 2009 ൽ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി.

എന്താണ് അദ്ദേഹം ചെയ്ത കുറ്റം? 2006 ൽ ജയിച്ചപ്പോൾ ലിബറൽ പാർട്ടി നേതാവ് ആയിരുന്നു. എന്നാൽ വെനിസ്വെലൻ പ്രസിഡണ്ട് ഷാവേസിന്റെ സുഹൃത്തായി. അദ്ദേഹം ഉണ്ടാക്കിയ ആൽബ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യ സംഘടനയിൽ ഹോണ്ടുറാസും ചേർന്നു. അമേരിക്കക്ക് ഈ സംഘടനയിൽ സ്ഥാനം കൊടുത്തിരുന്നില്ല. പട്ടാളം പ്രസിഡന്റിനെ തടങ്കലിലാക്കി. പിന്നെ കോസ്റ്റാറിക്കയിലേക്ക് നാട് കടത്തി.
2013 ലെ തെരഞ്ഞെടുപ്പിൽ ഭാര്യ സിയോമാറ കാസ്ട്രോ ലിബർട്ടി പാർട്ടിക്ക് രൂപം നൽകി മത്സരിച്ചു, എന്നാൽ അട്ടിമറിക്ക് ശേഷം അധികാരത്തിൽ വന്ന ഹെർണാണ്ടസ് വിജയിച്ചു. 2017 ലും മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഹെർണാണ്ടസ് തന്നെ അധികാരത്തിൽ തുടർന്നു . ഇപ്പോൾ റോബർട്ട് ബ്രൂസിനെ പോലെ 2021 ൽ മൂന്നാമത്തെ മത്സരത്തിൽ സിയോമാറ കാസ്ട്രോ വിജയം കണ്ടിരിക്കുകയാണ്.
ഹെർണാണ്ടസിന്റെ ദുർഭരണം രാജ്യത്തെ ഏതാണ്ട് നശിപ്പിച്ചു എന്ന് പറയാം . ഹോണ്ടുറാസ് മയക്കുമരുന്ന് കടത്ത് താവളമായി. പ്രസിഡന്റിന്റെ അനുജൻ കൊക്കെയ്ൻ കള്ളക്കടത്തിയതിന് അമേരിക്കയിൽ ജയിലിൽ ആണ്. പ്രസിഡന്റിനും ഇതിൽ പങ്ക് ഉണ്ടെന്നാണ് വിമർശനം . തന്മൂലം ഹെർണാണ്ടസ് മത്സരിക്കില്ല . പകരം ഭരണകക്ഷി ആയ നാഷണൽ പാർട്ടിക്ക് വേണ്ടി മറ്റൊരു നേതാവ് ആയ നാസ്‌റി അഫ് സുര ആണ് മത്സരിച്ചത്. 2017 ന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷം വലിയ ജാഗ്രത പുലർത്തി . അന്തർദേശീയ മേൽനോട്ടവും ഉണ്ടായിരുന്നു . 50% ൽ ഏറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് 53 ശതമാനത്തിലേറെ വോട്ടു കിട്ടി . ഇപ്പോൾ വോട്ടെണ്ണൽ എന്തോ കാരണത്താൽ നിർത്തി വച്ചിരിക്കുകയാണ് .
കഴിഞ്ഞതവണയും ഇങ്ങനെയാണ് അട്ടിമറി തുടങ്ങിയത് . പക്ഷെ ഇത്തവണ അത് നടക്കും എന്ന് തോന്നുന്നില്ല . കാരണം സിയോമാറ കാസ്ട്രോക്ക് തൊട്ടടുത്ത വലത്‌പക്ഷ സ്ഥാനാർത്ഥിയെക്കാൾ 20% വോട്ടു കൂടുതലുണ്ട്. അവസാന പ്രഖ്യാപനം വരാൻ ഇനിയും രണ്ടോ മൂന്നോ ദിവസം എടുത്തേക്കാം . പക്ഷെ രാജ്യമെമ്പാടും ഇടതുപക്ഷം ആഹ്ലാദത്തിലാണ്. ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ ? സമീപ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ഗ്വാട്ടിമാല , ചിലി , നിക്വരാഗ്വ , വെനിസ്വല എന്നീ രാജ്യങ്ങളിൽ ഇടതുപക്ഷം ആണ് വിജയിച്ചത്. ദാ ഇപ്പോൾ ഹോണ്ടുറാസിലും''.
Recommended Video
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications