Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോംഗ ദ്വീപുകളില്‍ ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പുമായി യുഎസ്

ടോംഗ: മ്യാന്‍മറില്‍ ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് പിന്നാലെ ടോംഗ ദ്വീപുകളിലും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടോംഗ ദ്വീപുകളില്‍ അനുഭവപ്പെട്ടത് എന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ പസഫിക്കിലെ ഒരു പോളിനേഷ്യന്‍ രാജ്യമാണ് ടോംഗ. 170-ലധികം ദ്വീപുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ജനവാസമില്ലാത്തവയാണ്. മിക്ക ദ്വീപുകളിലും വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകള്‍, പവിഴപ്പുറ്റുകള്‍, ഇടതൂര്‍ന്ന ഉഷ്ണമേഖലാ മഴക്കാടുകള്‍ എന്നിവയുണ്ട്.

Tonga Earthquake

പ്രധാന ദ്വീപായ ടോംഗടാപു തടാകങ്ങളാലും ചുണ്ണാമ്പുകല്ല് പാറക്കെട്ടുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഗ്രാമീണ തലസ്ഥാനമായ നുകുഅലോഫ, ബീച്ച് റിസോര്‍ട്ടുകള്‍, തോട്ടങ്ങള്‍, 1200-കള്‍ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പവിഴപ്പുറ്റ് കവാടമായ ഹാമോംഗ മൗയി എന്നിവ ഇവിടെയുണ്ട്. വെള്ളിയാഴ്ചയാണ് മ്യാന്‍മറിലെ മണ്ടാലെയില്‍ ശക്തമായ ഭൂകമ്പം ഉണ്ടായത്.

1700 ഓളം പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 3,400 ല്‍ അധികം ആളുകളെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് വിവരം. റിക്ടര്‍ സ്‌കെയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ ഭൂകമ്പത്തെ തുടര്‍ന്ന് നിലംപൊത്തി. അതേസമയം ഇന്നും മ്യാന്‍മറില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.

മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരത്തിന് സമീപം ഞായറാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ്ജിഎസ് പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് മ്യാന്‍മറിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ അടിയന്തര സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം ഇവിടെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.

തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ആഭ്യന്തര യുദ്ധം എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ട്. അതേസമയം ഭൂകമ്പത്തിന് ശേഷം മ്യാന്‍മര്‍ ഒരു മാനുഷിക പ്രതിസന്ധി നേരിടുന്നുവെന്ന് റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏഷ്യയില്‍ ഒരു നൂറ്റാണ്ടിലേറെയായി കണ്ടിട്ടില്ലാത്ത ഒരു തകര്‍ച്ചയാണ് മ്യാന്‍മറില്‍ കാണുന്നത് എന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് പറഞ്ഞു.

''ഇത് വെറുമൊരു ദുരന്തമല്ല; നിലവിലുള്ള ദുര്‍ബലതകള്‍ക്ക് മുകളില്‍ കെട്ടിക്കിടക്കുന്ന സങ്കീര്‍ണ്ണമായ ഒരു മാനുഷിക പ്രതിസന്ധിയാണിത്,'' ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസിലെ ഏഷ്യാ പസഫിക് റീജിയണല്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ മാത്യു പ്രസ്താവനയില്‍ പറഞ്ഞു. ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+