കുടിയേറ്റക്കാർക്ക് പണി കൊടുത്ത് ട്രംപ്; ഡിഎസിഎ നിയമം റദ്ദാക്കി, അമേരിക്കയിൽ വ്യാപക പ്രതിഷേധം
Trump Ends DACA Program, No New Applications Accepted, ameica migration, 7000 indians, donaland trump, indians, ഡിഎസിഎ നിയമം റദ്ദാക്കി, 7000 ഇന്ത്യാക്കാരെ ബാധിക്കും, ഡിഎസിഎ നിയമം, ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: കുടിയേറ്റക്കാർക്ക് വിണ്ടും പണികൊടുത്ത് ട്രംപ് . ഒബാമ ഭരണകൂടം കൊണ്ടു വന്ന ഡിഎസിഎ( ഡഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് ) നിയമം പ്രസിഡന്റ് ഡെണാൾഡ് ട്രംപ് റദ്ദാക്കി. യുഎസിൽ മതിയായ രേഖകൾ ഇല്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി. കുട്ടികളായിരിക്കെ മതിയായ രേഖയില്ലാതെ അമേരിക്കയിലെത്തുകയും പിൻകാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി , മറ്റു സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് ഡിഎസിഎ.
അധികാരത്തിലെത്തിയാൽ ഈ നിയമം റദ്ദാക്കുമെന്ന് ട്രംപ് പ്രചരണ സമയത്തു തന്നെ പറഞ്ഞിരുന്നു. 2012 ലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒമ്പാമ ഡിസിഡി നിയമം കൊണ്ടു വന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തമസിക്കുന്ന കുടിയേറ്റകാർക്ക് ട്രംപിന്റെ നടപടി പ്രതികൂലമായി തന്നെ ബാധിക്കും.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ട്
ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി എ സി എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) ഈ നിയമാണ് ഇപ്പോൾ ട്രംപ് റദ്ദാക്കിയിരിക്കുന്ന്. യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നടപടി.
ഡിഎസിഎ പദ്ധതി
വളരെ ചെറുപ്പത്തിൽ തന്നെ അനധികൃതമായി അമേരിക്കയിലെത്തുകയും പില്ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി (വര്‍ക്ക് പെര്‍മിറ്റ്)നല്കല്, സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതിയാണ് ഡി എ സി എ.
ഇത്തവണ പെട്ടതിൽ ഇന്ത്യക്കാരും
ട്രംപിന്റെ പുതിയ കുടിയേറ്റ നിയമത്തിൽ ഇരകളായതിൽ ഇന്ത്യക്കാരും. ഏഴായിരത്തിലധികം ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും. യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്ക് പ്രകാരം ഡി എ സി എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.
എട്ടു ലക്ഷത്തോളം പേർ
ഡിഎസിഎ പദ്ധതിപ്രകാരം എട്ടു ലക്ഷത്തോളം ജനങ്ങളാണ് അമേരിക്കയിൽ താമസിക്കുന്നത്. ഈ നിയമം നടപ്പിലാക്കുന്നതോട് കൂടി ജനങ്ങളുടെ ജീവിതം അനവതാളത്തിലാകും.
ഒബാമ സർക്കാർ
2012 ല്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമയാണ് ഡി എ സി എ നിയമം കൊണ്ടുവന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായിരുന്നു ഇത്.
വ്യാപക പ്രതിഷോധം
ട്രംപ് സർക്കരിന്റെ പുതിയ നിയമത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷോധം ഉയർന്നിട്ടുണ്ട്. ജനങ്ങൾ വൈറ്റ് ഹൗസിന്റെ മുന്നിൽ റാലി സംഘടിപ്പിച്ചു. കൂടാതെ അമേരിക്കയുടെ ഫല ഭാഗത്തു നിന്നു വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
പാർട്ടിയിൽ ഭിന്നിപ്പ്
ട്രംപ് സർക്കർ കൊണ്ടു വന്ന പുതിയ കുടിയേറ്റ നടപടിക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ വ്യാപക എതിർപ്പ് ഉയർന്നിട്ടുണ്ട്. ഈ പദ്ധതി പകരമായി പുതിയ പദ്ധതി കൊണ്ടു വന്നിട്ടില്ലുള്ളത് ഏറെ ശ്രദ്ധനീയമാണ്.