Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' പേപ്പര്‍ സ്‌ട്രോ കളയൂ; വിവാദ പ്രസ്താവനയുമായി ട്രംപ്

വാഷിങ്ടണ്‍: പരിസ്ഥിതിക്കു വില്ലനായ പ്ലാസ്റ്റിക്കിനെ പ്രോല്‍സാഹിപ്പിക്കണമെന്ന വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്ട്രോകള്‍ ഇനി വേണ്ടെന്നും പകരം പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുമാണ് ട്രംപിന്റെ ആഹ്വാനം.

ട്രംപിന്റെ ആഹ്വാനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകള്‍ക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവില്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

plastic waste

പരിസ്ഥിതി സൗഹൃദമായ പേപ്പര്‍ സ്‌ട്രോകള്‍ പ്രോല്‍സാഹിപ്പിക്കുന്ന ബൈഡന്‍ സര്‍ക്കാരിന്റെ നയം മണ്ടത്തരമാണെന്നും ട്രംപ് ആക്ഷേപിച്ചു. യുഎസ് പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരും. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കും. പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ.' - ട്രംപ് എക്സില്‍ കുറിച്ചു.

ഭക്ഷണ വ്യാപാര, വിതരണ ശൃംഖലയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് സ്‌ട്രോ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാന്‍ ബൈഡന്‍ ഭരണകൂടം മുന്‍പ് തീരുമാനമെടുത്തിരുന്നു. ഇതിനെതിരേയാണ് ട്രംപിന്റെ പ്രഖ്യാപനം.

പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്ക് എങ്ങനെ ഒഴിവാക്കാമെന്നാണ് ലോക രാജ്യങ്ങള്‍ ചിന്തിക്കുന്നത്. അപ്പോഴാണ് ലോകത്ത് വന്‍ ശക്തികളിലൊന്നായ അമേരിക്ക പ്ലാസ്റ്റിക്ക് പ്രോല്‍സാഹിപ്പിക്കാനുള്ള നയം സ്വീകരിക്കുന്നത്. ട്രംപിന്റെ ഈ നയം പരിസ്ഥിതി രംഗത്ത് വലിയ പ്രതിഫലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

പ്ലാസ്റ്റിക്കിലേക്ക് മടങ്ങു എന്ന് ആഹ്വാനത്തിനൊപ്പം അമേരിക്ക പാസ്റ്റിക്ക് സ്ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അധികാരമേറ്റ ഉടന്‍ ട്രംപ് പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് പ്ലാസ്റ്റിക്ക് വ്യാപകമാക്കാനുള്ള നീക്കം ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും നേരിടാന്‍ 2015 ലാണ് ലോക നേതാക്കള്‍ ചേര്‍ന്ന് ചരിത്രപരമായ ഉടമ്പടിയിലെത്തിയത്. 195 ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് പാരിസ് ഉടമ്പടിയില്‍ ഒപ്പിട്ടത്. അമേരിക്ക പോലൊരു വികസിത രാജ്യത്ത് പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.

ഒറ്റ തവണ ഉപയോഗിക്കുന്ന സ്ട്രോ പോലുള്ള പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളിലടക്കം 2035വരെ ബൈഡന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലിബറല്‍ സ്ട്രോകള്‍ പ്രവര്‍ത്തിക്കില്ലെന്ന മുദ്രാവാക്യം ആലേഖനം ചെയ്ത് പ്ലാസ്റ്റിക്ക് സ്ട്രോകള്‍ പുറത്തിറക്കിയിരുന്നു.

അതേസമയം, ട്രംപിന്റെ തീരുമാനത്തിന് അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+