Get Updates
Get notified of breaking news, exclusive insights, and must-see stories!

18000 ഇന്ത്യക്കാരെ നാടുകടത്താന്‍ ട്രംപ്: അമേരിക്ക കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു

രാജ്യത്തെ കുടിയേറ്റ നയങ്ങള്‍ ശക്തമാക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആയിരക്കണക്കിന് ഇന്ത്യക്കാർക്കുള്‍പ്പെടെ തിരിച്ചടിയാകും. അമേരിക്കയില്‍ നാടുകടത്തൽ ഭീഷണി നേരിടുന്ന 14 ലക്ഷത്തിലേറെ പേരില്‍ 18000 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതാണ് ഇവർക്ക് തിരിച്ചടിയായി മാറിയത്.

നവംബറില്‍ ഐ സി ഇ പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാരില്‍ അധികവും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നിയമം കർശനമായി നടപ്പിലാക്കുകയാണെങ്കില്‍ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശ സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഐ സി ഇയുടെ പ്രസ്താവനയോടെ തന്നെ ഇവരെ നാടുകടത്തിയേക്കുമെന്ന് ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

donald-trump

ആവശ്യമായ രേഖകളില്ലാത്തവർ നേരത്തെ തന്നെ നിയമനടപടികള്‍ നേരിട്ട് വരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കേസ് നടത്തുന്നുവരുമുണ്ട് ഇക്കൂട്ടത്തില്‍. നാടുകടത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള പ്രവത്തനത്തിലെ കാലതാമസം കാരണം ഐ സി എ ഇന്ത്യയെ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കിയില്‍ നിന്നും തിരിച്ച് അയക്കുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന താല്‍പര്യം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പട്ടിക അമേരിക്ക തയ്യാറാക്കിയിരിക്കുന്നത്. 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് ശരാശരി 90,000 ഇന്ത്യൻ പൗരന്മാർ യുഎസ് അതിർത്തിയിൽ പിടിക്കപ്പെട്ടിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. അനധികൃത കുടിയേറ്റക്കാരെ കടുത്ത രീതിയില്‍ നേരിടുകയെന്നുള്ളത് ട്രംപിന്റെ പ്രഖ്യാപിത നയമാണ്. കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ്‌ ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഇത് ആദ്യമായല്ല അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള അമേരിക്കയുടെ നീക്കം. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് കഴിയുന്ന അനധികൃത കുടിയേറ്റക്കാരായ നൂറോളം ഇന്ത്യക്കാരെ അമേരിക്ക ചാർട്ടേഡ് വിമാനത്തില്‍ തിരിച്ച് അയച്ചിരുന്നു. ഇന്ത്യന്‍ സർക്കാറും ഈ നടപടിയില്‍ സഹകരിച്ചു. ഇത്തരത്തില്‍ 2024-24 സാമ്പത്തിക വർഷത്തില്‍ മാത്രം 1100 ലേറെ നാടുകടത്തിയെന്നാണ് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ച് അയക്കുന്നതിനൊപ്പം തന്നെ പൗരത്വ നിയമങ്ങളിൽ വലിയ മാറ്റം നടപ്പാക്കാനും ട്രംപ് ഒരുങ്ങുകയാണ്. യുഎസിൽ നിലവിലുള്ള ജന്മാവകാശ പൗരത്വ നിയമത്തിൽ കാതലായ മാറ്റം കൊണ്ടുവരാനാണ് നീക്കം. യുഎസിൽ ജനിക്കുന്ന വ്യക്തി യുഎസ് പൗരനായി കണക്കാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. തന്റെ ഒന്നാം ഭരണ കാലത്ത് തന്നെ ഈ നിയമം പരിഷ്കരിക്കാനുള്ള ശ്രമം ട്രംപ് ആരംഭിച്ചിരുന്നെങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+