ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് വിയറ്റ്നാം; 36 മരണം
ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് വിയറ്റനാം . കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് കൊല്ലപ്പെട്ടതായും 50ഓളം പേരെ കാണായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് മണ്ണിടിഞ്ഞും, ബോട്ടുകള്‍ തകര്‍ന്നും വലിയ നാശ ന്ഷ്ടങ്ങളാണ് ഉണ്ടായത്. ഏകദേശം വിയറ്റ്നാമിലെ 1.7 മില്യന്‍ ജനങ്ങളെ കൊടുങ്കാറ്റ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിയറ്റ്നാമിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിയറ്റ്നാം അധികൃതര്‍ പറയുന്നു.വിയറ്റ്നാമിലെ മധ്യഭാഗത്തുള്ള മൂന്ന് ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.നാല്‍പ്പതിലധികം പേര് ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
മണ്ണിടച്ചിലുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിയറ്റ്നാം ഉപപ്രധാനമന്ത്രി തിന് ദിന് ഡങ് ദുരന്ത മുഖത്തേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും നിര്‍ദേശം നല്കി. ഹെലികോപ്റ്ററും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ദുരന്തമുഖത്തേക്ക് പരമാവധി വേഗത്തില്‍ എത്തിച്ചേരാനാണ് ഉപപ്രധാന മന്ത്രിയുടെ നിര്‍ദേശം. കൊടുങ്കാറ്റില്‍പ്പെട്ട് മത്സ്യ ബന്ധനത്തിനുപോയ 12 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. 14 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ദിുരന്തത്തില്പ്പെട്ട നാല്പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വസ കേന്ദ്രങ്ങലിലേക്ക് മാറ്റി. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ അടച്ചിട്ടതായും വിയറ്റ്നാം അധികൃതര്‍ അറിയിച്ചു.

മണ്ണിനടിയില്‍പ്പെട്ട് വലിയ പരിക്കുകളോടെ നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് അങ്ങോളം ഇങ്ങോളം നിരവധി റോഡുകളും വീടുകളും തകര്‍ന്നു. വിവധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചില ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു പോയതായായും വാര്‍ത്തകള്‍ ഉണ്ട്. ഏകദേശം 56,000 ത്തോളം വീടുകള്‍ തകര്‍ന്നതായാണ് പുറത്ത് വരുന്ന കണക്കുകള്‍. ചുഴലിക്കാറ്റില്‍ മൂന്നിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കനത്ത നാശനഷ്ടം സംഭവിച്ച ക്വങ് നാം പ്രവശ്യയില്‍ ഒരു മാസം മുന്‍പുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 136 പേരാണ് മരമണപ്പെട്ടത്. ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നതായും. ആളുകള്‍ പരിഭ്രാന്തരാകാതെ സര്‍ക്കാരുമായി സഹകരിക്കണമെന്നും ഉപ പ്രധാന മന്ത്രി ജനങ്ങളോട് അപേക്ഷിച്ചു. മണ്ണുമാന്തല്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട യന്ത്ര സമവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിനു പുറമേ ഫിലിപ്പൈന്‍സിലും ചുഴലിക്കാറ്റ് നാശ നഷ്ടം വിതച്ചു. ഫിലിപ്പൈന്‍സില്‍ 19 പേരാണ് ചുഴലിക്കറ്റില്‍ മരണപ്പെട്ടത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications