യുഎഇയെ പിടിച്ച് റിലയന്‍സ്; മര്‍ബണ്‍ ക്രൂഡ് വരും, ഒരുമുഴം മുമ്പേ എറിഞ്ഞ് മുകേഷ് അംബാനി
റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കയും നാറ്റോയും. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയുടെ എണ്ണയാണ്. ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളായ റിലയന്‍സും നയാരയും ഇറക്കുന്ന പകുതിയും റഷ്യയില്‍ നിന്നാണ്. അമേരിക്കയുടെ ഉപരോധ ഭീഷണിയുള്ളതിനാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
റഷ്യയുടെ എണ്ണ വില കുറച്ച് ലഭിക്കുന്നതു കൊണ്ടാണ് ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ വാങ്ങുന്നത്. ഇത് ആഭ്യന്തരമായ നേട്ടത്തിന് പുറമെ ക്രൂഡ് സംസ്കരിച്ച് ഇന്ധനമാക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത് സാമ്പത്തിക നേട്ടവും ഇന്ത്യന്‍ കമ്പനികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനിടെയാണ് യൂറോപ്യന്‍ യൂണിയന്റെത് ഉള്‍പ്പെടെയുള്ള ഉപരോധ ഭീഷണി വന്നിരിക്കുന്നത്. ഈ വേളയില്‍ അടവ് മാറ്റുകയാണ് റിലയന്‍സ്.

ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നിങ്ങനെ പോകുന്നു. റഷ്യയുടെ എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയത് 2022ന് ശേഷമാണ്. അതുവരെ പ്രധാനമായും ഇറാഖിനെയും സൗദിയെയും യുഎഇയെയുമാണ് ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്നത്. വീണ്ടും ഉപരോധ സാധ്യത തെളിഞ്ഞതോടെ റിലയന്‍സ് യുഎഇയെ ആശ്രയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
യുഎഇയുടെ മുന്തിയ ഇനം ക്രൂഡ് ഓയിലായ മര്‍ബണ്‍ ആണ് റിലയന്‍സ് വാങ്ങാന്‍ തുടങ്ങിയിരിക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച മര്‍ബണ്‍ ക്രൂഡ് റിലയന്‍സ് വാങ്ങിയത്രെ. റഷ്യയുടെ യുറല്‍ ക്രൂഡിനേക്കാള്‍ വില കൂടുതലാണ് മര്‍ബണ്‍ ക്രൂഡിന്. എന്നിട്ടും കഴിഞ്ഞാഴ്ച റിലയന്‍സ് വാങ്ങിയത് പുതിയ ഉപരോധ ഭീഷണയുടെ സാഹചര്യത്തിലാണ് എന്ന് വിലയിരുത്തുന്നു.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയത് റഷ്യയില്‍ നിന്നാണ്. ആവശ്യമുള്ളതിന്റെ 85 ശതമാനം വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഇതില്‍ 35 ശതമാനം റഷ്യയില്‍ നിന്നാണ്. അമേരിക്കയും നാറ്റോയും യൂറോപ്പും ഭീഷണി മുഴക്കിയത് ഇന്ത്യയ്ക്കും ചൈനയ്ക്കും വെല്ലുവിളിയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല എന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നത്. ബദല്‍മാര്‍ഗങ്ങള്‍ ഇന്ത്യയുടെ മുന്നിലുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ 27 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 41 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ റഷ്യയുടെ എണ്ണ നിലച്ചാല്‍ മറ്റുരാജ്യങ്ങളെ ആശ്രയിക്കുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.
റഷ്യയുടെ എണ്ണ നിലയ്ക്കുകയോ ഇറക്കുമതി കുറയുകയോ ചെയ്താല്‍ നേട്ടം പശ്ചിമേഷ്യന്‍ രാജ്യങ്ങള്ക്കാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാകും നേട്ടമെന്നാണ് വാര്‍ത്തകള്‍. കാരണം, ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ പശ്ചിമേഷ്യയെ കൂടുതല്‍ ആശ്രയിക്കും. അത് അവര്‍ക്ക് വലിയ നേട്ടമാകുകയും ചെയ്യും.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications