വിവാഹത്തിന് താൽപര്യം; ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ചു; കൈയാങ്കളിയ്ക്കൊടുവിൽ ഭാര്യയ്ക്ക് കുരുക്ക്
വിവാഹത്തിന് താൽപര്യം; ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ചു; കൈയാങ്കളിയ്ക്കൊടുവിൽ ഭാര്യയ്ക്ക് കുരുക്ക്
അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച് യുവതി. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. വിഷയത്തിൽ യുവതിയും ഭർത്താവും തമ്മിൽ പരസ്പരം നിരവധി തവണ ബഹളം നടന്നിരുന്നു. യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കൈവിരലുകള്‍ ഒടിച്ചത്.
സംഭവത്തിന് പിന്നാലെ യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാട് കടത്തണം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
മറ്റൊരു വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം ഭാര്യ അംഗീകരിച്ചില്ല. പകരം തന്നെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പൊലീസിന് മൊഴി നൽകി. തര്‍ക്കം തുടർന്ന് യുവതി ഭര്‍ത്താവിന്റെ കൈ വിരലുകള്‍ പിടിച്ച് ശക്തിയായി തിരിക്കുകയായിരുന്നു. ഇത് വിരലുകളിലെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കി.
24 വയസ്സാണ് ഭര്‍ത്താവിന് ഉളളത്. ദമ്പതികള്‍ക്ക് ഇടയിൽ ഉണ്ടായ തര്‍ക്കം കൈയാങ്കളിൽ എത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭര്‍ത്താവ് ആദ്യം ഭാര്യയുടെ കരണത്ത് അടിച്ചു. ഇതേ തുടര്‍ന്ന് അവരുടെ കേള്‍വി ശക്തിക്ക് രണ്ട് ശതമാനം കുറവുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് തന്നെ അത്ഭുതപ്പെടുത്തി എന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. യു എ ഇ യിലെ മാധ്യമമായ ഖലീജ് ടൈംസാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം, ജോലി നൽകാമെന്ന് വാഗ്ദാനം നൽകി 60 ഓളം പേരെ തട്ടിപ്പിന് ഇരയാക്കിയതായി പരാതി. മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി, സൂപ്പർവൈസർ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഇവരെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്. ഒരു മാസം ആയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്.
ഇതിനിടയിൽ സ്ഥാപന ഉടമ മുങ്ങുകയും ചെയ്തു. ഓൺലൈനിൽ പരസ്യം കണ്ടാണ് ഇവർ ജോലിക്കായി അപേക്ഷിച്ചത്. യോഗ്യതയോ മുൻപരിചയമോ ആവശ്യമില്ലെന്നും പരിശീലനത്തിനു ശേഷമായിരിക്കും ജോലി നൽകുക എന്നുമായിരുന്നു അറിയിപ്പ്. സെക്യൂരിറ്റി ഗാർഡിന് 2200 ദിർഹവും സൂപ്പർവൈസർക്ക് 4000 ദിർഹവുമായിരുന്നു വാഗ്ദാനം. ദേരയിലെ ഓഫിസിലേക്ക് ഇവരെ വിളിച്ചുവരുത്തിയെങ്കിലും അപേക്ഷ നൽകുന്നതിനായി പണം നൽകണമെന്ന് ആവശ്യപ്പെട്ടു.
സെക്യൂരിറ്റി ജോലിക്കാർ 1800 ദിർഹവും സൂപ്പർവൈസർ ജോലിക്കാർ 3000 ദിർഹവും നൽകണമെന്നായിരുന്നു ആവശ്യം. ഇത് നൽകിയശേഷം ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ദേരയിലെ ഓഫിസിലെത്തിയ ഇവർ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസാണ്. മാസങ്ങൾക്കു മുമ്പ് തുറന്ന ഓഫിസിെൻറ ലൈസൻസിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിൽ പരാതി നൽകുന്നതിന് മൂന്നു ദിവസം മുമ്പ് സ്ഥാപന ഉടമ രാജ്യംവിട്ടതായി പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്തെങ്കിലും ഉടമയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് ഇവർ പറയുന്നത്. പൊലീസ് അന്വേഷണം തുടരുന്നു.
ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്
Recommended Video
അബുദാബിയിൽ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ. അബുദാബി പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കീഴ്കോടതി വധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചയ്ക്കുകയായിരുന്നു.