Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത നീക്കവുമായി സുനക്; ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടത്തും

ലണ്ടന്‍: ബ്രിട്ടണില്‍ നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കും എന്ന് സുനക് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഋഷി സുനക് പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇനി ബ്രിട്ടന് അതിന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള നിമിഷമാണ് എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കൊണ്ട് സുനക് പറഞ്ഞു.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ വോട്ടെടുപ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള നീക്കമായാണ് പ്രഖ്യാപനം കാണുന്നത്. അതേസമയം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍, ഋഷി സുനക് ലേബര്‍ പാര്‍ട്ടിയെ പിന്നിലാക്കുക മാത്രമല്ല, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്റെ നിയന്ത്രണം ഉറപ്പിക്കാനും അദ്ദേഹം പാടുപെടുകയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

Rishi Sunak

എട്ട് വര്‍ഷത്തിനിടെ യുകെയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, 44 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിന്റെ രാജിയെത്തുടര്‍ന്ന് 2022 ഒക്ടോബറില്‍ ആണ് പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തത്. മറ്റൊരു ടേമിലേക്ക് വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സുനക് ഇപ്പോള്‍ നടത്തുന്നത്. അതേസമയം, സാമ്പത്തിക, പ്രതിരോധ വിഷയങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇതിനകം തന്നെ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

എന്നാല്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും ഏകദേശം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക വളര്‍ച്ചയും പോലുള്ള സമീപകാല സാമ്പത്തിക മെച്ചപ്പെടുത്തലുകള്‍ സുനക് പ്രയോജനപ്പെടുത്തുന്നതായി തോന്നുന്നു. ഒരു അസ്ഥിരമായ ആഗോള ഭൂപ്രകൃതിയില്‍ ബ്രിട്ടന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് പ്രായോഗികമായ ഒരു പദ്ധതി ഇല്ലെന്നും ലേബര്‍ നികുതി ഉയര്‍ത്തുമെന്നും രാജ്യത്തെ തെറ്റായി കൈകാര്യം ചെയ്യുമെന്നുമാണ് സുനകിന്റെ പ്രചരണം.

അതേസമയം എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ സജ്ജമാണ് എന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു. 'പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് വിളിക്കുമ്പോഴെല്ലാം പോകാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്. പൂര്‍ണ്ണമായും സംഘടിതവും പ്രവര്‍ത്തനപരവുമായ പ്രചാരണം പാര്‍ട്ടിക്ക് തായ്യാറാണ്. രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ കരുതുന്നു,' ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ വക്താവിനെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെത്തുടര്‍ന്ന്, ബ്രിട്ടന്റെ പാര്‍ലമെന്റ് ഈ ആഴ്ച സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഋഷി സുനക്കിന്റെ ഓഫീസ് അറിയിച്ചു. മേയ് 3 ന് നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവാണ് ലേബര്‍ പാര്‍ട്ടി നടത്തിയത്. ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ലിബറല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+