Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ-യുക്രൈൻ യുദ്ധം: കരിങ്കടലിൽ വെടിനിർത്തലിന് ധാരണയായി;കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ആക്രമിക്കില്ല

റിയാദ്: റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണയായി. കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ഇരുരാജ്യങ്ങളും ആക്രമിക്കില്ലെന്ന ധാരണയ്ക്ക് റഷ്യയും യുക്രൈനും സമ്മതിച്ചതായി വൈറ്റ് ഹൗസ്. ധാരണനിലവിൽ വരുന്നതിന് മുൻപ് തില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

യുക്രൈന് ഇനി കരിങ്കടൽ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്. രണ്ട് രാജ്യങ്ങളുടെയും സമാന്തര പ്രസ്താവനയിൽ സുരക്ഷിത നാവി​ഗേഷൻ ഉറപ്പാക്കാനും ബലപ്രയോ​ഗം ഒഴിവാക്കാനും കരിങ്കടലിൽ സൈനിക ആവശ്യങ്ങൾക്കായി വാണിജ്യ കപ്പലുകൾ ഉപയോ​ഗിക്കുന്നത് തടയാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. സൗദി അറേബ്യയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. ഊർജോത്പാ​ദന കേന്ദ്രങ്ങൾ ഇരു രാജ്യങ്ങളും ആക്രമിക്കില്ല എന്നും ധാരണയിലുണ്ട്.

ukraine
നേരത്തെ നന്ന ചർച്ചയിൽ യുക്രൈൻ വെടി നിർത്തവിന് സമ്മതം അറിയിച്ചിരുന്നു. യുക്രൈൻ സമ്മതിച്ചതിന് പിന്നാലെ യു എസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിലെ ഈർജ, അടിസ്ഥാന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം. 30 ദിവസത്തേക്ക് നിർത്തി വെയ്ക്കാമെന്ന് റഷ്യയും സമ്മതിച്ചിരുന്നു.

റഷ്യൻ യുദ്ധ കപ്പലുകളുടെ നീക്കം കരിങ്കടൽ കരാർ ലംഘിക്കുമെന്ന് യുക്രേനിയൻ അധിക‍ൃതർ മുന്നറിയിപ്പ് നൽകി. റഷ്യൻ യുദ്ധ കപ്പലുകൾ കരിങ്കടലിന്റെ കിഴക്കൻ ഭാ​ഗത്ത് നിന്ന് നീങ്ങിയാൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുക്രൈനിന് ഉണ്ടായിരിക്കുമെന്ന് പ്രതിരോധ മന്ത്രി റസ്റ്റെ ഉമെറോവ് പറഞ്ഞു. ക്രമീകരണങ്ങളുടെ നടത്തിപ്പ്, നിരീക്ഷണം, നിയന്ത്രണം എന്നിവയുടെ എല്ലാ വിശദാംശങ്ങളും സാങ്കേതിക വശങ്ങളും അം​ഗീകരിക്കുന്നതിന് എത്രയും വേ​ഗം കൂടുതൽ സാങ്കേതിക കൂടിയാലോചനകൾ നടത്തേണ്ടത് പ്രധാനമാണ്, അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു.

റഷ്യ - യുക്രൈൻ സംഘർഷത്തിൽ കരിങ്കടലിന്റെ പങ്ക്:

നടന്നുകൊണ്ടിരിക്കുന്ന യുക്രൈൻ യു​ദ്ധത്തിൽ കരിങ്കടൽ നിർണായക പങ്ക് വഹിക്കുകയും സൈനിക പ്രവർത്തനങ്ങൾ, വ്യാപാരം, ആ​ഗോള സുരക്ഷ എന്നിവയെ ബാധിക്കുകയും ചെയ്തു. സംഘട്ടനത്തിന്റെ തുടക്കത്തിൽ യുക്രേനിയൻ തുറമുഖങ്ങൾ ഉപരോധിക്കാൻ റഷ്യ അതിന്റെ കരിങ്കടൽ കപ്പലിനെ ഉപയോ​ഗച്ചു. യുക്രൈനിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാനുള്ള ശ്രമത്തിൽ സുപ്രധാന കയറ്റുമതി വെട്ടിക്കുറച്ചു.

മറുപടിയായി യുക്രൈൻ റഷ്യൻ യുദ്ധക്കപ്പലുകൾക്കും താവളങ്ങൾക്കും നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. പ്രത്യേകിച്ചും റഷ്യ അതിന്റെ നാവിക ശക്തിയുടെ ഭൂരിഭാ​ഗവും നിലയുറപ്പിച്ച ക്രിമിയയിൽ. ഈ ആക്രമണങ്ങൾക്ക് ശേഷം റഷ്യ അതിന്റെ പല കപ്പലുകളും
സെവാസ്റ്റോപോളിൽ നിന്ന് നോവോറോസിസ്ക് പോലുള്ള സുരക്ഷിത തുറമുഖങ്ങളിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+