Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂതി വിമതര്‍ തട്ടിയെടുത്ത കപ്പലിലെ ജീവനക്കാരുമായി യുഎന്‍ സംഘം സംസാരിച്ചു, ഏഴ് ഇന്ത്യക്കാര്‍

ദുബായ്: യെമനിലെ ഹൊദൈദ തുറമുഖത്ത് നിന്ന് ഹൂതി വിമതര്‍ പിടിച്ചെടുത്ത യുഎഇ ചരക്ക് കപ്പലിലെ ജീവനക്കാരുമായി സംസാരിച്ചെന്നും ആ കപ്പലില്‍ ഏഴ് ഇന്ത്യക്കാരുണ്ടെന്നും യുഎന്‍ മിഷന്‍ അറിയിച്ചു. പതിവ് പ്രതിവാര പട്രോളിംഗിന്റെ ഭാഗമായി, യുഎന്‍എംഎച്ച്എ ഇന്നലെ ഉച്ചകഴിഞ്ഞ് അസ്-സാലിഫ് തുറമുഖവും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. കപ്പല്‍ ദൂരെ നിന്ന് കണ്ട ഉദ്യോഗസ്ഥര്‍ കപ്പലിലെ ജീവനക്കാരുമായി സംസാരിച്ചെന്ന് യുഎന്‍ അധികൃതര്‍ വ്യക്തമാക്കി.

യുഎന്‍ സംഘം പ്രാദേശിക ജനങ്ങളുമായി സംവദിക്കുന്നതിനായി ഒരു മത്സ്യ മാര്‍ക്കറ്റും അസ് സലിഫിലെ ഒരു പ്രാദേശിക സ്‌കൂളും സന്ദര്‍ശിച്ചു. എന്നാല്‍ പ്രത്യേകിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ലെന്ന് യുഎന്‍ സംഘം വ്യക്തമാക്കുന്നു. അതേസമയം, ഈ മാസം ആദ്യം യെമനിലെ ഹൊദൈദ തുറമുഖത്ത് നിന്ന് ഹൂതികള്‍ പിടിച്ചെടുത്ത യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പതാക ഘടിപ്പിച്ച ചരക്ക് കപ്പലായ റവാബിയിലെ ഏഴ് ഇന്ത്യന്‍ ജീവനക്കാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

un

യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി, ജനുവരി 13 ന് യെമനില്‍ നടന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെ യു എ ഇ കപ്പല്‍ റവാബി പിടിച്ചെടുത്തതിലും ഇന്ത്യക്കാരെ തടങ്കലില്‍ വച്ചതിലും കടുത്ത ആശങ്ക രേഖപ്പെടുത്തി. 7 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഉടന്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം അവരുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ആഴത്തിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുകയും മോചിപ്പിക്കുന്നതുവരെ ഹൂതികള്‍ അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് അറിയിച്ചു.

അതേസമയം, ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചേപ്പാട് സ്വദേശി അഖില്‍ രഘുവാണ് കപ്പലിലുള്ള ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അഖില്‍ രഘു അവസാനമായി വീട്ടുകാരെ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ് . സൗദിയിലെ ജിസാന്‍ തുറമുഖത്ത് നിന്ന് യെമനിലെ സൊകോത്ര ദ്വീപിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു കപ്പല്‍. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. സംഭവത്തില്‍ ഇടപെടാനാവശ്യപ്പെട്ട് എഎം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+