Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ യുഎഇയില്‍; രഹസ്യനീക്കം, ഹൂതികള്‍ക്ക് തിരിച്ചടി വരുന്നു

ദുബായ്: യമനിലെ ഹൂതികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ യുഎഇയില്‍. അമേരിക്കയുടെ സഹായം നേരത്തെ യുഎഇ ആവശ്യപ്പെട്ടിരുന്നു. ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് സഹായം തേടിയത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങളും സൈനികരും അബുദാബിയിലെ അല്‍ ദഫ്ര വ്യോമ താവളത്തിലെത്തി. എത്ര യുദ്ധ വിമാനങ്ങളാണ് എത്തിയത് എന്ന് വ്യക്തമല്ല. ഈ വ്യോമ താവളത്തില്‍ നേരത്തെ 2000 അമേരിക്കന്‍ സൈനികരുണ്ട്. ഇവരാണ് കഴിഞ്ഞമാസം ഹൂതികളുടെ മിസൈലുകള്‍ നശിപ്പിച്ചത്. പാട്രിയറ്റ് മിസൈല്‍ പ്രതിരോധ കവചം ഉപയോഗിച്ചാണ് ഹൂതി മിസൈല്‍ തകര്‍ത്തത്. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗള്‍ഫില്‍ വച്ച് അമേരിക്കന്‍ സൈന്യം ആദ്യമായിട്ടാണ് പാട്രിയറ്റ് കവചം ഉപയോഗിച്ചത്.

u

എത്ര യുദ്ധ വിമാനങ്ങള്‍ എത്തി എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. സുരക്ഷയുടെ ഭാഗമായി രഹസ്യനീക്കമാണ് നടക്കുന്നത് എന്നാണ് വിവരം. അതേസമയം, അല്‍ ദഫ്ര വ്യോമ താവളത്തില്‍ ആറ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തമ്പടിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൈനികരുമുണ്ട്. വെര്‍ജീനിയയിലെ സൈനിക കേന്ദ്രത്തില്‍ നിന്നാണ് യുഎസ് വിമാനങ്ങള്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്. എഫ്-22 യുദ്ധ വിമാനങ്ങളാണ് വിന്യസിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ യുഎസ് നാവിക സേനാ കപ്പലും അബുദാബിയിലേക്ക് എത്തുകയാണ്.

യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് യുദ്ധ വിമാനങ്ങള്‍ അബുദാബിയിലേക്ക് അയച്ചത്. യുഎഇക്ക് നേരെ ഹൂത്തികള്‍ കഴിഞ്ഞ മാസം മൂന്ന് ആക്രമണങ്ങളാണ് നടത്തിയത്. ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ. സൗദിക്ക് നേരെയും ഹൂതികള്‍ ആക്രമണം നടത്തുന്നത് പതിവാണ്.

രണ്ടു ദിവസം മുമ്പ് അബഹ വിമാനത്താവളം ആക്രമിച്ചു. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും വിദേശികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ സൈന്യം തകര്‍ത്തെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ തട്ടിയാണ് 12 പേര്‍ക്ക് പരിക്കേറ്റത്. അതേസമയം, ജോ ബൈഡന്‍ സൗദി രാജാവ് സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. ഹൂത്തികളുടെ ആക്രമണത്തില്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഗള്‍ഫിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് സൗദിയും യുഎഇയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+