വെസ്റ്റ് വെര്‍ജിന കൈവിട്ടില്ല, ഇത്തവണയും ട്രംപ് തന്നെ; വിജയം 5 ഇലക്ട്രല്‍ വോട്ടുകളും സ്വന്തമാക്കി
വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. അവസാന ഫലം പുറത്തുവരുമ്പോള്‍ വെസ്റ്റ് വെര്‍ജീനയില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അഞ്ച് ഇലക്ട്രല്‍ വോട്ടുകള്‍ക്കാണ് ട്രംപ് വെസ്റ്റ് വെര്‍ജീനയില്‍ വിജയിച്ചതെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് വെസ്റ്റ് വെര്‍ജീനയില്‍ വിജയിച്ചിരുന്നത്. അവസാനമായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത് 1996ലായിരുന്നു. അന്ന് ബില്‍ ക്ലിന്റണായിരുന്നു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി.
അതേസമയം, വെര്‍ജീനയില്‍ ജോ ബൈഡനാണ് വിജയിച്ചിരിക്കുന്നത്. 13 ഇലക്ട്രല്‍ വോട്ടുകള്‍ക്കാണ് വെര്‍ജീനയില്‍ ബൈഡന്‍ വിജയച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ തന്നെയാണ് ഇവിടെ ജയിച്ചത്. വെർജീനയിൽ ബൈഡൻ വിജയം നേടിയതോടെ ട്രംപിനെ മറടകടന്നിരിക്കുകയാണ് ബൈഡന്‍.
Recommended Video