Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ മികച്ചത് അമേരിക്ക അര്‍ഹിക്കുന്നു'; കമല ഹാരീസ്‌

വാഷിം​ഗ്ടൺ: റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ്. ഡൊണാൾഡ് ട്രംപ് വാ​ഗ്ദാനം ചെയ്യുന്നതിനെക്കാൾ മികച്ചത് അമേരിക്ക അർഹിക്കുന്നുവെന്നും ലോകത്തിന്റെ മറ്റ് ഭാ​ഗങ്ങളോടും അമേരിക്കയുടെ പങ്കും ഉത്തരവാദിത്തവും മനസിലാക്കുന്ന ഒരു പ്രസിഡന്റിനെയാണ് അമേരിക്ക അർഹിക്കുന്നതെന്നും കമല പറഞ്ഞു.

" നിങ്ങൾ പലതവണ പറയുന്നത് പോലെ അമേരിക്കൻ ജനതയോടുള്ള എന്റെ പ്രതിജ്ഞയാണ് സാമാന്യബുദ്ധിയുള്ള പരിഹാരങ്ങൾ പിന്തുടരുക, എന്നോട് വിയോജിക്കുന്നവരെപ്പോലും കേൾക്കുക, വിദ​ഗ്ധകരെ ശ്രദ്ധിക്കുക, എല്ലാ അമേലരിക്കക്കാർക്കും ഒരു പ്രസിഡന്റായിയിരിക്കുക, " കമല പറഞ്ഞു.

trump

ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികളെ തന്റെ ശത്രുവായി കണക്കാക്കുകയും സ്ഥിരമായി പ്രതികാരത്തിന് മുതിരുകയും അസ്ഥിരനും അനിയന്ത്രിതനുമായ ആണെന്നും കമല പറഞ്ഞു. അദ്ദേഹത്തിന്റെ ശത്രുക്കളുടെ പട്ടിക നീണ്ടു. അമേരിക്കൻ ജനതയുടെ ആവശ്യങ്ങളിലും ആശങ്കകളിലും വെല്ലുവിളികളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല., കമല പറഞ്ഞു.

ഡൊണാൾഡ് ട്രംപിന്റെ അവസാന വാദം വളരെ വ്യത്യസ്തമാണ്. അദ്ദേഹം അമേരിക്കക്കാരെ പരസ്പരം എതിർപ്പിലാക്കുന്നു. അമേരിക്കക്കാർ പരസ്പരം വിരൽ ചൂണ്ടാൻ അദ്ദേഹം മുഴുവൻ സമയവും ചെലവഴിക്കുന്നു. കൂടാതെ തന്റെ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യാൻ അദ്ദേഹം ​ഗണ്യമായ സമയം ചെലവഴിക്കുന്നു, കമല പറഞ്ഞു.

ലോകത്തിലെ നമ്മുടെ നിലയുടെ കാര്യത്തിൽ ഇത് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ലോകമെമ്പാടുമുള്ള യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്നത് ഞങ്ങൾ ആ മുറികളിൽ നടക്കുമ്പോൾ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്ക, ജനാധിപത്യത്തിന്റെ പ്രധാന്യത്തെക്കുറിച്ചും നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കാൻ നമ്മൾ സമ്പാദിച്ചതും സ്വയം നിർമ്മിച്ചതുമായ അധികാരമുണ്ട്. തത് ഫലമായി സ്വാതന്ത്ര്യത്തിനും അവസരത്തിനും വേണ്ടി പോരാടുന്ന ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഒരു മോഡലാണ്. അവർ പറഞ്ഞു.

ആരാണ് ജനാധിപത്യത്തിനും ജനാധിപത്യ തത്വങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതെന്നും ആരാണ് നില കൊള്ളത്തതെന്നും നോക്കുമ്പോൾ ഈ ഓട്ടത്തിൽ യഥാർത്ഥ വൈരുദ്ധ്യമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കമല ഹാരീസ് പറഞ്ഞു. ഡൊണാൾഡ് ട്രംപ് ശത്രുക്കളുടെ പട്ടികയെക്കുറിച്ചാണ് സംസാരിക്കുന്നത്. ആളുകൾ തന്നോട് വിയോജിക്കുന്നതിനാൽ പ്രതികാരവും കടുത്ത പ്രത്യാഘാതങ്ങളും ഉണ്ടാകണമെന്ന് നിർദ്ദേശിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്, കമല പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+