Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ മുട്ട കിട്ടാനില്ല.. മുട്ടവിഭവങ്ങള്‍ക്ക് സര്‍ചാര്‍ജ്; കയറ്റുമതിക്ക് വിസമ്മതിച്ച് മറ്റ് രാജ്യങ്ങള്‍

വാഷിംഗ്ടണ്‍: പക്ഷിപ്പനി മൂലമുണ്ടായ ക്ഷാമം കാരണം യുഎസില്‍ മുട്ടയുടെ വിലയില്‍ വര്‍ധനവ്. മാത്രമല്ല മുട്ടയില്‍ കടുത്ത ക്ഷാമമാണ് അമേരിക്ക നേരിടുന്നത് എന്നാണ് വിവരം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങി വെച്ച വ്യാപാരയുദ്ധം കാരണം വിദേശത്ത് നിന്നും മുട്ട ലഭിക്കാത്ത സാഹചര്യവുമാണ്. ഡെന്നിസ്, വാഫിള്‍ ഹൗസ് തുടങ്ങിയ റെസ്റ്റോറന്റുകളില്‍ മുട്ടയുടെ ക്ഷാമം കാരണം അധിക നിരക്കുകള്‍ ഈടാക്കുന്നുണ്ട്.

ദശലക്ഷക്കണക്കിന് മുട്ടയിടുന്ന കോഴികളെയാണ് അമേരിക്കയില്‍ പക്ഷിപ്പനി കാരണം കൊന്നൊടുക്കിയത്. ഇത് മുട്ടകളുടെ കടുത്ത ക്ഷാമത്തിനും വില റെക്കോര്‍ഡ് ഉയരത്തിലാകുന്നതിലേക്കും നയിച്ചു. പ്രതിസന്ധി വളരെ രൂക്ഷമാകുന്നതിനാല്‍ ചില പലചരക്ക് കടകള്‍ മുട്ടകള്‍ വാങ്ങുന്നതിന് പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റെസ്റ്റോറന്റുകളുടെ ശൃംഖലകള്‍ മെനു ഇനങ്ങളില്‍ മുട്ടയ്ക്ക് സര്‍ചാര്‍ജ് ചേര്‍ക്കേണ്ടിവന്നു എന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Egg

മുട്ട ക്ഷാമം രൂക്ഷമായതോടെ അമേരിക്ക ലിത്വാനിയയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നെങ്കിലും ട്രംപിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് മുട്ട കയറ്റുമതി ചെയ്യാന്‍ വിസമ്മതം അറിയിച്ചു. അതേസമയം അതിര്‍ത്തിക്കപ്പുറത്ത്, കാനഡയില്‍ താങ്ങാനാവുന്ന വിലയില്‍ ധാരാളം മുട്ടകളുണ്ട് എന്നാണ് വിവരം.

'കാനഡയില്‍, മുട്ട ബിസിനസിനെ പക്ഷിപ്പനി ബാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് മുട്ടയുടെ ഒരു കുറവും ഉണ്ടായിട്ടില്ല. 14 വ്യത്യസ്ത തരം മുട്ടകളില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം,' ഒന്റാറിയോയിലെ ഗുവല്‍ഫ് സര്‍വകലാശാലയിലെ ഭക്ഷ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്ക് വോണ്‍ മാസോവ് പറഞ്ഞു. കനേഡിയന്‍ കോഴികള്‍ക്കും പക്ഷിപ്പനി പിടിപെടാന്‍ സാധ്യതയുണ്ടെങ്കിലും അമേരിക്കയിലേതുപോലെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല.

കാനഡയുടെ മുട്ട വിതരണം തടസപ്പെടാത്തതിന് നിരവധി കാരണങ്ങള്‍ ഉണ്ട് എന്നാണ് വോണ്‍ മാസോ പറയുന്നത്. ഇവിടെ ഫാമുകള്‍ കര്‍ശനമായി അടച്ചിരിക്കുകയാണ്. കാനഡയിലെ തണുത്ത കാലാവസ്ഥ പനി പടര്‍ത്തുന്ന കാട്ടുപക്ഷികളെ കളപ്പുരകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനേഡിയന്‍ മുട്ട ഫാമുകള്‍ വലിപ്പത്തില്‍ ചെറുതാണ്.

അതിനാല്‍ ഒരു ഫാമിനെ ഒരു പകര്‍ച്ചവ്യാധി ബാധിച്ചാലും അത് അധികം വ്യാപിക്കില്ല. കാനഡയിലെ ശരാശരി മുട്ട ഫാമില്‍ ഏകദേശം 25000 മുട്ടക്കോഴികളുണ്ടെന്ന് മാസോ പറഞ്ഞു. അതേസമയം യുഎസില്‍ ശരാശരി മുട്ട ഫാമില്‍ ഒരു ദശലക്ഷത്തിലധികം കോഴികളുണ്ട്.

ഈ വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 40-ലധികം വാണിജ്യ മുട്ട ഫാമുകളെയാണ് പക്ഷിപ്പനി ബാധിച്ചത്. മൊത്തം 28 ദശലക്ഷം കോഴികളെ കൊന്നൊടുക്കി. ഇത് യുഎസിലെ മുട്ട ഉല്‍പ്പാദനത്തെ ഏകദേശം 9% കുറച്ചു. പുതുതായി വിരിഞ്ഞ കോഴികള്‍ ഉല്‍പ്പാദനക്ഷമമായ മുട്ടയിടുന്ന കോഴികളായി വളരാന്‍ കുറഞ്ഞത് ആറ് മാസമെടുക്കും. അതിനാല്‍ യുഎസ് മുട്ട വിതരണം കുറച്ചധികം കാലം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+