ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾക്ക് നിയന്ത്രണം: ഇന്ത്യൻ നടപടി വിവേചനപരമെന്ന് യുഎസ്
വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസിൽ ഇന്ത്യ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ നടപടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തിൽ വിമാന സർവീസുമായി ബന്ധപ്പെട്ട് ഇന്ത്യ അനാവശ്യ നിയന്ത്രണങ്ങൾ തുടരുന്നതായും യുഎസ് ഗതാഗത വകുപ്പ് കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വകുപ്പ് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഹജ്ജ് തീര്ഥാടനത്തിന് ഇത്തവണ ഇന്ത്യക്കാരില്ല; ആരെയും അയക്കില്ലെന്ന് കേന്ദ്രം, പണം തിരിച്ചു നല്കും
ചാർട്ടേഡ് വിമാനങ്ങൾക്ക് ചുവപ്പുകാർഡ്
ജൂൺ 22ന് ശേഷം ഇന്ത്യ- യുഎസ് റൂട്ടിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യുഎസ് വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുവദിക്കാതെ ഇന്ത്യൻ കമ്പനികൾക്ക് മാത്രം സർവീസ് നടത്താൻ അനുവദിക്കാത്ത ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയെത്തുടർന്നാണ് നീക്കമെന്നും യുഎസ് ഗതാഗത വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനത്തോടെയാണ് മാർച്ച് 25 മുതൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ റദ്ദാക്കുന്നത്.
മുൻകൂട്ടി അനൂമതി തേടണം
അമേരിക്കയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും വിമാന സർവീസ് നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നാണ് അമേരിക്ക മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള കർശന നിയന്ത്രണങ്ങളോടെ എയർ ഇന്ത്യ മാത്രമാണ് വന്ദേഭാരത് ദൌത്യത്തിന് കീഴിൽ അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുകയാണ് കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേഭാരത് ദൌത്യത്തിന്റെ ലക്ഷ്യം.
Recommended Video
പ്രവാസികളെ തിരിച്ചെത്തിക്കാൻ
കൊറോണ
വൈറസ്
വ്യാപനത്തോടെ
മാർച്ച്
25
മുതൽ
വിമാന
സർവീസ്
നിർത്തലാക്കിയതിന്
ശേഷം
മെയ്
ആറ്
മുതലാണ്
വന്ദേഭാരത്
ദൌത്യത്തിന്
കീഴിൽ
എയർ
ഇന്ത്യ
സർവീസ്
ആരംഭിക്കുന്നത്.
കൊറോണ
വൈറസ്
വ്യാപനം
ഉണ്ടായതോടെ
മറ്റ്
രാജ്യങ്ങളിൽ
കുടുങ്ങിക്കിടക്കുന്ന
ഇന്ത്യക്കാരെ
തിരികെയെത്തിക്കുന്നതിന്
വേണ്ടിയാണ്
കേന്ദ്രസർക്കാർ
വന്ദേഭാരത്
ദൌത്യത്തിന്
തുടക്കം
കുറിക്കുന്നത്.
ആദ്യഘട്ടത്തിൽ
ഗൾഫ്
രാജ്യങ്ങളിലേക്കായിരുന്നു
കൂടുതൽ
സർവീസുകൾ.
രണ്ടാംഘട്ടത്തോടെയാണ്
യൂറോപ്യൻ
രാജ്യങ്ങളിലേക്ക്
കൂടുതൽ
സർവീസുകൾ
എയർ
ഇന്ത്യ
ചാർട്ട്
ചെയ്തത്.
മെയ്
18
മുതലാണ്
ഇന്തോ-
യുഎസ്
റൂട്ടിൽ
ചാർട്ടേഡ്
വിമാനങ്ങൾ
സർവീസ്
നടത്താൻ
ആരംഭിക്കുന്നത്.
വന്ദേഭാരത് ദൌത്യം
യുഎസിലെ
ഇന്ത്യൻ
എംബസിയിൽ
രജിസ്റ്റർ
ചെയ്തതിന്
ശേഷം
എയർ
ഇന്ത്യ
വെബ്സൈറ്റ്
വഴിയാണ്
ഇന്ത്യയിലേക്ക്
മടങ്ങാനുള്ളവർക്ക്
ടിക്കറ്റ്
ബുക്കിംഗിനുള്ള
സൌകര്യങ്ങൾ
ലഭ്യമായിരുന്നു.
എല്ലാ
അന്താരാഷ്ട്ര
വിമാന
സർവീസുകളും
നിർത്തലാക്കിയ
ഇന്ത്യാ
സർക്കാർ
എയർ
ഇന്ത്യയ്ക്ക്
വന്ദേഭാരത്
ദൌത്യത്തിന്
കീഴിൽ
പ്രവാസികളെ
ഇന്ത്യയിലേക്ക്
തിരിച്ചെത്തിക്കുന്നതിനായി
ശ്രമം
തുടരുകയാണെന്നും
യുഎസ്
ഗതാഗത
വകുപ്പ്
ചൂണ്ടിക്കാണിക്കുന്നു.
എയർ ഇന്ത്യ സർവീസ്
ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതിനായി ഡെൽറ്റ എയർലൈൻസ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് അനുമതി തേടിയെങ്കിലും പ്രവാസികളെ തിരിച്ചെത്തിക്കാൻ വിമാന കമ്പനിക്ക് അനുമതി ലഭിച്ചില്ലെന്നും യുഎസ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. എയർ ഇന്ത്യ യുഎസ്-ഇന്ത്യ റൂട്ടിൽ അധിക സർവീസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും ജൂൺ 10 മുതൽ ജൂലൈ ഒന്നുവരെയുള്ള കാലയളവിനുള്ളിൽ എയർ ഇന്ത്യ 49 യുഎസ്- ഇന്ത്യ റൌണ്ട് ട്രിപ്പ് ചാർട്ടർ വിമാനങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും യുഎസ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ജൂൺ 3ന് എയർ ഇന്ത്യ 10 വിമാനങ്ങളുടെ ഷെഡ്യൂൾ കൂടി പുറത്തിറക്കിയിരുന്നു. ജൂൺ 20നും ജൂലൈ മൂന്നിനുമിടയിലെ സർവീസുകളാണിവയെന്നും പ്രസ്താവനയിൽ പറയുന്നു. മാർച്ച് 25ന് വിമാന സർവീസ് നിർത്തലാക്കിയതിന് ശേഷം എയർ ഇന്ത്യ ആഴ്ച തോറും 34 റൌണ്ട് ട്രിപ്പുകളാണ് യുഎസിലേക്ക് നടത്തിയിട്ടുള്ളത്.
അമേരിക്കൻ കമ്പനികളെ തഴയുന്നു
അമേരിക്കൻ
കമ്പനികൾക്ക്
ഇന്ത്യയിലേക്ക്
സർവീസ്
നടത്താനുള്ള
അവകാശം
ഇന്ത്യ
ഇല്ലാതാക്കിയെന്ന്
ചൂണ്ടിക്കാണ്
യുഎസ്
നടപടി.
ഇന്ത്യ
ഏർപ്പെടുത്തിയിട്ടുള്ളത്
വിവേനപരവും
അനാവശ്യവുമായ
നിയന്ത്രണങ്ങൾ
ആണെന്നും
കുറ്റപ്പെടുത്തുന്ന
യുഎസ്
ചാർട്ടർ
വിമാന
സർവീസുകൾ
നടത്തുന്നതിൽ
തടയുന്ന
നടപടിയാണ്
ഇപ്പോൾ
ഇന്ത്യയുടെ
ഭാഗത്തുനിന്ന്
ഉണ്ടാകുന്നതെന്നും
കുറ്റപ്പെടുത്തുന്നു.