Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി! കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷം

ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെയോടെയാണ് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളെ ഞെട്ടിച്ചുകൊണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് വന്ന ഇറാന്റെ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പെർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കുള്ള തിരിച്ചടിയായാണ് കുവൈറ്റിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി അവകാശപ്പെട്ടു.

ഭയപ്പെടേണ്ടതില്ലെന്ന് കുവൈറ്റ് സൈന്യം

തുടർച്ചയായ സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ വലിയ തോതിൽ പരിഭ്രാന്തരായിരുന്നു. എന്നാൽ ഈ സ്ഫോടനങ്ങൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളെ ആകാശത്തുവെച്ച് തകർക്കുമ്പോൾ ഉണ്ടായതാണെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സദാ സജ്ജമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

us-iran-conflict-1780454418 jpg

തകർന്നുവീണ മിസൈലുകളുടെ അവശിഷ്ടങ്ങളോ മറ്റ് അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ പൊതുജനങ്ങൾ അതിനടുത്തേക്ക് പോകരുതെന്ന് സൈനിക വക്താവ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിവരമറിയിക്കാൻ മിലിട്ടറി വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി ആവശ്യപ്പെട്ടു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മേഖലയിൽ അതീവ ജാഗ്രത

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ആക്രമണത്തിൽ നിലവിൽ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ താമസക്കാരോടും കുവൈറ്റ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചലനങ്ങൾക്ക് ഈ സംഭവം കാരണമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+