Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെബനനിൽ നിന്ന് പിന്മാറില്ല, ഹിസ്ബുള്ളയെ തകർക്കും! ട്രംപിന്റെ മുഖത്ത് നോക്കി 'നോ' പറഞ്ഞ് നെതന്യാഹു

അമേരിക്കയും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക കരാർ പ്രഖ്യാപനത്തിന് പിന്നാലെ, അതിലെ പ്രധാന വ്യവസ്ഥകളിലൊന്ന് തള്ളി ഇസ്രായേൽ. ലെബനനുമായി ബന്ധപ്പെട്ട സമാധാന വ്യവസ്ഥകൾ തങ്ങൾ അംഗീകരിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രപരമായ യുഎസ്-ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ചാണ് കരാറിന്റെ ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിനിടെ ഡൊണാൾഡ് ട്രംപ് നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിലാണ് വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുണ്ടാക്കിയ കരാറിലെ ലെബനൻ വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേലിന് ബാധ്യതയില്ലെന്ന് നെതന്യാഹു ട്രംപിനെ നേരിട്ട് അറിയിച്ചത്. "ഇസ്രായേൽ പ്രതിരോധ സേന (IDF) ലെബനനിൽ നിന്ന് പിന്മാറില്ല. നിലവിൽ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൈന്യം തുടരുക തന്നെ ചെയ്യും. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാനും അവരുടെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനും ഇസ്രായേലിന് നേരെയുള്ള ഏത് ആക്രമണത്തിനും മറുപടി നൽകാനും സൈന്യം തുടർന്നും നടപടികൾ സ്വീകരിക്കും." നെതന്യാഹുവിനെ ഉദ്ധരിച്ച് ഇസ്രായേലി വെബ്‌സൈറ്റായ 'മാരീവ്' റിപ്പോർട്ട് ചെയ്തു.

benjamin-netanyahu-1781506394 jpg

കരാർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അമേരിക്കയെയും ട്രംപിനെയും കടുത്ത അതൃപ്തിയിലാക്കിയിട്ടുണ്ട്. ഈ ആക്രമണം കരാർ പ്രഖ്യാപനം വൈകാൻ കാരണമായിരുന്നു. ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കരാർ ഒപ്പിടാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ ഇസ്രായേൽ ഇത്തരമൊരു ആക്രമണം നടത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നും നെതന്യാഹുവിന് വിവേചനബുദ്ധിയില്ലെന്നും ട്രംപ് തുറന്നടിച്ചു.

ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായത്. ഇതിന്റെ തുടർച്ചയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖൊമേനി വധിക്കപ്പെട്ടതോടെ, ഇറാൻ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും യുദ്ധത്തിൽ പങ്കുചേരുകയായിരുന്നു. ലെബനനെതിരെയുള്ള ശത്രുത പൂർണ്ണമായി അവസാനിപ്പിച്ചാൽ മാത്രമേ സമാധാന കരാറിന് തയ്യാറാവൂ എന്ന നിബന്ധന ഇറാൻ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറുകൾ ഇരുവിഭാഗവും നിരന്തരം ലംഘിക്കുന്ന കാഴ്ചയാണ് പശ്ചിമേഷ്യയിൽ കാണുന്നത്. ലെബനൻ വ്യവസ്ഥ ഇസ്രായേൽ തള്ളിയതോടെ ജൂൺ 19-ന് നടക്കാനിരിക്കുന്ന കരാർ ഒപ്പുവെക്കലിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+