മൊസുൾ ജനതയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾക്ക് വിട!! ആഘോഷിച്ച് മൊസൂൾ ജനത
ഒമ്പതു മാസങ്ങളായി ഇറഖി സേനയും ഭീകരരും തമ്മിൽ നീണ്ട പേരാട്ടം തുടരുകയായിരുന്നു
മെസൂൾ: നീർഘനാൾ നീണ്ടു നിന്ന പേരാട്ടത്തിനെടുവിൽ ഇറാഖ്- അമേരിക്ക സൈന്യം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും മൊസൂൾ നഗരം പിടിച്ചെടുത്തു. ഒമ്പതു മാസങ്ങളായി ഇറഖി സേനയും ഭീകരരും തമ്മിൽ നീണ്ട പേരാട്ടത്തിനൊടുവിലായിരുന്നു നഗരത്തെ ഭീകരരിൽ നിന്നും മോചിപ്പിച്ചത്
ഇതിനു ശേഷമാണ് സൈന്യം ഭീകരിൽ നിന്നും മൊസൂളിനെ പിടിച്ചെടുത്തത്. പ്രദേശത്തിന്റെ മുക്കാൽ ഭാഗവും സൈന്യം പിടിച്ചെടുത്തുവെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂർണ്ണമായും തുരത്തിയതോടെ മൊസൂളിന്റെ നിയന്ത്രണം പൂർണ്ണമായും ഇറാഖി സൈന്യത്തിന്റെ കൈകളിലാകും.
വിജയം ഉറപ്പിച്ച് സൈന്യം
ഐസിസിന്റെ കൈയിൽ നിന്നും മൊസൂളിന്റെ ഭൂരിഭാഗം ഭാഗവും പിടിച്ചെടുത്തതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് സേന.സൈന്യത്തിന്റെ ആഹ്ലാദപ്രകടനം നടത്തുന്ന ദ്യശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
പോരാട്ടത്തിന്റെ അവസാനം
ഒമ്പതു മാസം നീണ്ടു നിന്ന കനത്ത പോരാട്ടത്തിനെടുവിലാണ് ഇറഖീ സൈന്യം മൊസൂൾ പിടിച്ചെടുത്തത്.സൂള്‍ വീഴുന്നത് ഐസിസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, സൈന്യം തിരിച്ചുപിടിച്ചത്.
പടിഞ്ഞാൻൻ മൊസൂളും സൈന്യം പിടിച്ചെടുത്തു
ശക്തമായ യുദ്ധത്തിനൊടുവിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും പടിഞ്ഞാറൻ മൊസൂൾ പിടിച്ചെടുത്തത്.
മൂന്നു വർഷത്തിനു മുൻപ് ഭീകരർ നഗരം പിടിച്ചെടുത്തു
മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഇറാഖിലെ ഏറ്റവു വലിയ പ്രദേശങ്ങളിലൊന്നായ മൊസൂൾ ഐഎസ് പിടിച്ചെടുക്കുന്നത്. മൊസൂളിനെ ഐസിസിന്റെ തലസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്.
മൊസൂൾ എയർപോർട്ട് സൈന്യം പിടിച്ചെടുത്തു
ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായിരുന്ന മൊസൂൽ ഏയർപോർട്ട് സൈന്യം പിടിച്ചെടുത്തിരുന്നു. കൂടാതെ എയർപോർട്ടിന്റെ സമീപത്തുള്ള മിലിട്ടറി ബേസ് ക്യാമ്പും സൈന്യത്തിന്റെ അധീനതയിലാക്കുകയായിരുന്നു.
എയർപോർട്ട് കൈകലാക്കിയത് 2014 ൽ
2014 ജൂണിലാണ് നഗരവും വിമാനത്താവളവും ഇസ്ലാമിക് സ്റ്റേറ്റ് അക്രമിച്ച് കീഴ്പ്പെടുത്തിയത്. ഈ പ്രദേശം ഇറാഖിലെ ഭീകരുടെ പ്രധാന ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ചരിത്രത്തിലെ നാഴികകല്ല്
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും സൈന്യം മെസൂളിനെ മോചിപ്പിച്ചത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്.രുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ ഐസിസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.