Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു

പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈന്യത്തിന്റെ ഇന്ധന വിമാനം (Refueling Aircraft) തകർന്നു വീണു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് വ്യാഴാഴ്ച വൈകിട്ട് നടന്ന ഈ അപകടവിവരം പുറത്തുവിട്ടത്. അമേരിക്കയുടെ കെസി-135 സ്ട്രാറ്റോടാങ്കർ (KC-135 Stratotanker) വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇറാനെതിരെയുള്ള സൈനിക നടപടിയായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ (Operation Epic Fury) ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ഈ വിമാനം.

അപകടം എങ്ങനെ?

യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, രണ്ട് വിമാനങ്ങൾ ഉൾപ്പെട്ട ഒരു സംഭവത്തിനിടെയാണ് അപകടമുണ്ടായത്. ഇതിൽ ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീഴുകയും രണ്ടാമത്തെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. വിമാനം തകർന്നത് ശത്രുക്കളുടെ ആക്രമണം മൂലമോ (Hostile Fire) അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റോ (Friendly Fire) അല്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സൗഹൃദ വ്യോമാതിർത്തിക്കുള്ളിൽ വെച്ചാണ് അപകടമുണ്ടായതെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

us-military-refueling-aircraft-1773368209 jpg

അപകടത്തിൽപ്പെട്ട വിമാനത്തിൽ അഞ്ചോ ആറോ സൈനികർ ഉണ്ടായിരുന്നതായാണ് വിവരം. വിമാനത്തിലുണ്ടായിരുന്നവരുടെ നിലയെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ നിലവിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ഇറാഖിൽ തകർന്നുവീണ അമേരിക്കൻ ഇന്ധന വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് അവകാശപ്പെട്ട് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനയായ 'ഇസ്ലാമിക് റെസിസ്റ്റൻസ്' രംഗത്തെത്തി. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും വ്യോമാതിർത്തിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് സൈന്യത്തിന്റെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം തകർത്തതെന്ന് സംഘടന ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ഈ അവകാശവാദം റിപ്പോർട്ട് ചെയ്തത്.

തകർന്നത് യുഎസിന്റെ നാലാം വിമാനം

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ-യുഎസ് സംഘർഷത്തിനിടയിൽ തകരുന്ന നാലാമത്തെ യുഎസ് വിമാനമാണിത്. കഴിഞ്ഞ ആഴ്ച കുവൈറ്റിലുണ്ടായ അബദ്ധത്തിലുള്ള വെടിവയ്പ്പിൽ മൂന്ന് യുഎസ് F-15E യുദ്ധവിമാനങ്ങൾ തകർന്നിരുന്നു. അതിലെ പൈലറ്റുമാർ സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു.

ആറാം പതിറ്റാണ്ടിലേറെയായി യുഎസ് വ്യോമസേനയുടെ പ്രധാന ഇന്ധന വാഹിനി വിമാനമാണ് ബോയിംഗ് KC-135. സാധാരണയായി മൂന്ന് പേരാണ് ഇതിൽ ഉണ്ടാകാറുള്ളതെങ്കിലും പ്രത്യേക ദൗത്യങ്ങളിൽ കൂടുതൽ പേർ വിമാനത്തിൽ ഉണ്ടാകാറുണ്ട്. നിലവിൽ അപകടസ്ഥലത്ത് വിപുലമായ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. സൈനികരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും യുഎസ് സൈന്യം അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+