നാലു വർഷത്തിനുള്ളിൽ സൈനികര്‍ നേരിടേണ്ടിവന്നത് 20,348 ലൈംഗികാതിക്രമങ്ങളെന്ന് അമേരിക്ക
കരസേനയാണ് നാല് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാഷിംഗ്‍ൺ: 2013 നും 2016 നു ഇടയിൽ സൈനികർക്കെതിരെയുണ്ടായിട്ടുള്ള ലൈംഗികാതിക്രമ കേസുകൾ പുറത്തു വിട്ട് പെന്റഗൺ. ഈ കാലയളവിനുള്ളിൽ 20,348 ലൈംഗിക അതിക്രമണകേസുകളാണ് അമേരിക്കൻ സൈന്യം റിപ്പേർട്ടു ചെയ്തിട്ടുള്ളത്.കരസേനയാണ് നാല് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 8284.
നേവിയുടെ ഭാഗത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4788 കേസുകളാണ് നാവിക സേനയുടെ ഭാഗത്തുനിന്നുള്ളത്. വ്യോമസേനയിൽ ത് 3,400 കേസുകളും.അഫ്ഗാനിസ്ഥാനിൽ നിന്നാണ് അമേരിക്കൻ സൈന്യം ഏറ്റവും അതികം പീഡനങ്ങൾ നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിൽ നിന്ന് നാലു വർഷത്തിനുള്ളിൽ 295 കേസുകളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
യുഎഇയിൽ കനത്ത മഴ; മലയാളി വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ തുടരുന്നു...
2013ലാണ് സൈനികര്‍ക്കായി പരാതിപരിഹാര സെല്ലുകള്‍ പെന്റഗണ്‍ രൂപീകരിച്ചത്. മേലുദ്യോഗസ്ഥരുടെയോ പോലീസിന്റെയോ സഹായമില്ലാതെ തന്നെ അതിക്രമങ്ങളെക്കുറിച്ച് പരാതി നല്‍കാനും അന്വേഷിക്കാനും സൈനികരെ സഹായിക്കുന്ന സംവിധാനമാണിത്.