Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞായറാഴ്ച യുഎസ്-ഇറാൻ കരാർ ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ കരാറിന്റെ വ്യവസ്ഥകൾ ഇങ്ങനെ

അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര കരാർ ഞായറാഴ്ച (ജൂൺ 14) ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ കരാറോടെ പശ്ചിമേഷ്യൻ യുദ്ധത്തിന് താല്ക്കാലിക ശമനമാകുമെന്നും, നിലവിൽ അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കായി ഉടനടി തുറന്നുനൽകുമെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.

ഇറാൻ ഒരുകാലത്തും ആണവായുധങ്ങൾ സ്വന്തമാക്കില്ല

ഇറാൻ ഇനി ഒരുകാലത്തും ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പുതിയ ഡീൽ എന്ന് ട്രംപ് വ്യക്തമാക്കി. ഈ കരാറിനെ അണുവായുധങ്ങൾക്ക് മുന്നിലുള്ള ഒരു 'ശക്തമായ മതിൽ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിലയ്ക്ക് വാങ്ങിയോ, സ്വന്തമായി വികസിപ്പിച്ചോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തരത്തിലുള്ള സംഭരണ മാർഗ്ഗങ്ങളിലൂടെയോ ഇറാൻ ഇനി ആണവായുധങ്ങൾക്കായി ശ്രമിക്കില്ലെന്ന് കരാറിലൂടെ ഉറപ്പുനൽകുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാൻ തീരത്തും ഗൾഫ് മേഖലയിലും വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളും നാവികരുടെ മരണവും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള എണ്ണ വിപണിക്കും വലിയ ആശ്വാസമാകും.

donald-trump-1781372865 jpg

"ഭാവിയിൽ ഇറാനുമായും ഒപ്പം മിഡിൽ ഈസ്റ്റുമായും ദീർഘകാലം സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രക്രിയകളെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു." - ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഒബാമയുടെ നയങ്ങളെ വിമർശിച്ച് ട്രംപ്

മുൻ ഡെമോക്രാറ്റിക് ഭരണകൂടങ്ങളുടെ വിദേശനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ട്രംപ് പുതിയ കരാറിന്റെ പ്രത്യേകതകൾ വ്യക്തമാക്കിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിനായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ നൽകേണ്ടി വന്നിരുന്നുവെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അന്ന് 1.7 ബില്യൺ ഡോളർ അവർക്ക് കൈമാറിയിരുന്നു. എന്നാൽ താൻ കൊണ്ടുവരുന്ന പുതിയ കരാറിൽ അത്തരം പണമിടപാടുകൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നും, ഒരു ഡോളർ പോലും ഇരുരാജ്യങ്ങളും തമ്മിൽ കൈമാറില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഭൂഗർഭ ആണവ നിലയങ്ങൾക്ക് മേലും മുന്നറിയിപ്പ്

കരാറിന്റെ സാധ്യതകളെ പ്രതീക്ഷയോടെ കാണുമ്പോഴും ഇറാനുള്ള ശക്തമായ സൈനിക മുന്നറിയിപ്പും ട്രംപ് തന്റെ പ്രസ്താവനയിൽ ഒളിച്ചുവെച്ചിട്ടുണ്ട്. അനുയോജ്യമായ സമയത്ത് ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളെ പൂർണ്ണമായി കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ ഉണ്ടാകും. ഭൂമിക്കടിയിൽ വളരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ അതീവ രഹസ്യമായ ആണവ നിലയങ്ങളെപ്പോലും, ആവശ്യമെങ്കിൽ അമേരിക്കയുടെ പക്കലുള്ള അത്യാധുനിക സൈനിക ശേഷിയും ആയുധങ്ങളും ഉപയോഗിച്ച് നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചർച്ചകൾ വളരെ വേഗത്തിലും സമാധാനപരമായും മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെങ്കിൽ മറ്റ് കടുത്ത ബദൽ മാർഗ്ഗങ്ങൾ അമേരിക്കയ്ക്ക് മുൻപിൽ എപ്പോഴും തുറന്നുകിടപ്പുണ്ടെന്നും ട്രംപ് ഓർമ്മിപ്പിച്ചു. ലോകരാജ്യങ്ങൾ ഏറെ ആകാംഷയോടെയാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഈ ഒപ്പിടൽ ചടങ്ങിനെ നോക്കിക്കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+