വൈറ്റ് ഹൗസിലെ സന്ദര്‍ശകര്‍ക്ക് ഗൈഡായി യുഎസ് പ്രസിഡന്‍റ്, ക്ലിന്‍റണിന്‍റെയും മോണികാ ലെവന്‍സ്കിയുടെയും കഥ പറയുന്ന ഗൈഡായി ട്രംപ്
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ സന്ദര്‍ശകര്‍ക്ക് സ്വയം ഗൈഡായി മാറുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിരുന്നിനെത്തുന്ന അതിഥികളെയെല്ലാം ട്രംപ് ആനയിക്കുന്നത് ബില്‍ ക്ലിന്റണും മോണികാ ലെവന്‍സ്‌കിയും ഒരുമിച്ചിരുന്ന ഇടം കാണിക്കുന്നതിനാണ്. വൈറ്റ് ഹൗസിലെ മുന്‍ സഹായിയായ ക്ലിഫ് സിംസ് പുറത്തിറക്കിയ ടെയില്‍ ഓഫ് വൈപ്പേഴ്‌സ് എന്ന പുസ്തകത്തിലും ട്രംപിന്റെ ഇത്തരം പ്രവൃത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്. സമാനമായി ട്രംപിനോടൊത്ത് വൈറ്റ് ഹൗസ് സന്ദര്‍ശിച്ച മറ്റ് പലരും ട്രംപ് ഇത്തരത്തില്‍ ഒരു സന്ദര്‍ശന ഗൈഡിന്റെ വേഷം അണിയുന്നെന്ന് വെളിപ്പെടുത്തുന്നുണ്ട്
കുമാരസ്വാമിയുടെ
രാജി
ഭീഷണിക്ക്
മുമ്പിൽ
മുട്ടുമടക്കി
കോൺഗ്രസ്
എംൽഎ;
വീരവാദത്തിന്
പിന്നാലെ
മാപ്പ്
അമേരിക്കന്‍
പ്രസിഡന്റ്
ഡൊണാള്‍ഡ്
ട്രംപിന്റെ
ഏറെ
ഇഷ്ടമുള്ള
വിനോദമാണ്
ഡസന്‍
കണക്കിന്
സന്ദര്‍ശകരോടൊത്ത്
ഇത്തരത്തില്‍
വൈറ്റ്
ഹൗസ്
ചുറ്റിക്കാണുന്നത്
ട്രംപിന്റെ
ഇഷ്ടവിനോദമാണ്.
ഒഫീസിലിരുന്ന്
ജോലി
ചെയ്യുന്നതിലും
ട്രംപിന്
ഏറെ
ഇഷ്ടം
ഇത്തരത്തിലുള്ള
വിനോദങ്ങളിലാണ്.
നിരവധി
സല്‍ക്കാരങ്ങള്‍
ഒരുക്കി
അതിഥികളെ
ഒവല്‍
ഓഫീസിലെത്തിച്ച്
ക്ലിന്റണ്‍ന്റെയും
ലെവന്‍സ്‌കിയുടെയും
പേരുപരാമര്‍ശിക്കുന്നതും
യുഎസ്
പ്രസിഡന്റ്
ആസ്വദിക്കുന്നു.
പ്രസിഡന്റ് വൈറ്റ് ഹൗസിന്റെയും അതിന്റ ചരിത്രത്തിലും അഭിമാനം കൊള്ളുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറയുന്നു. ലിങ്കണ്‍ ബെഡ്‌റൂം കാണിക്കാനും അത്തരത്തിലെ വൈറ്റ് ഹൗസ് ചരിത്രം പറയാനും ട്രംപിന് പ്രത്യേക താത്പര്യമാണ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ സ്വന്തം ഗോള്‍ഫില്‍ ഗോള്‍ഫ് കളിക്കാനും വിരുന്നൊരുക്കാനും ട്രംപിന്റെ താത്പര്യം ഭരിക്കാന്‍ കാണിക്കില്ലെന്നാണ് സംസാരം. വൈറ്റ് ഹൗസിലെ പല സൗകര്യങ്ങലും തന്റെ നിലവാരത്തിനൊത്ത് ഉയര്‍ന്നതല്ലെന്നും നിരവധി തവണ വൈറ്റ് ഹൗസ് നവീകരിക്കുന്നതിലും ട്രംപ് ശ്രദ്ധ പുലര്‍ത്തിയതായി പറയുന്നു.