Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രെയ്‌നിനുള്ള സൈനിക സഹായം റദ്ദാക്കാന്‍ ട്രംപ്; ഉപദേശകരുടെ നിലപാട് നിര്‍ണായകം

വാഷിംഗ്ടണ്‍: ഉക്രെയ്‌നിനുള്ള സൈനിക സഹായം റദ്ദാക്കുന്നതിനെ കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നു. ഇന്ന് പ്രധാന ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡന്‍ ഭരണകൂടം അംഗീകരിച്ചതും പണം നല്‍കിയതുമായ സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഓപ്ഷനുകള്‍ ട്രംപ് പരിഗണിക്കുന്നു എന്നാണ് സൂചന.

ഇതിനായി മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഉപദേശകരെ കാണുന്നത്.

Donald Trump

ഉക്രെയ്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് വൈറ്റ് ഹൗസില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ചില ഉപദേഷ്ടാക്കള്‍ സെലെന്‍സ്‌കിക്കും ഉക്രെയ്‌നിനുമെതിരെ 'തീവ്രമായ നിലപാടുകള്‍' സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം സമാധാന കരാറിലെത്തിയ ശേഷം സെലെന്‍സ്‌കി രാജി വെക്കുമെന്നാണ് മറ്റ് ചിലര്‍ പ്രതീക്ഷിക്കുന്നത്. ഇത് റഷ്യയുടെ പ്രധാന ഉപാധികളിലൊന്നാണ്.

ഉക്രെയ്നിലെ പോരാട്ടം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള യൂറോപ്പിന്റെ പദ്ധതി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കെയര്‍ സ്റ്റാര്‍മറിനോടും ഇമ്മാനുവല്‍ മാക്രോണിനോടും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റഷ്യയ്ക്ക് ഒരു ഉക്രേനിയന്‍ ഭൂമി പോലും നല്‍കാത്ത ഏക യു എസ് പ്രസിഡന്റ് താനാണെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയുമായുള്ള ഭാവി സമാധാന ചര്‍ച്ചകളില്‍ കീവിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഉക്രെയ്നിലേക്ക് ആയുധങ്ങള്‍ അയയ്ക്കുന്നത് തുടരണമെന്ന് സെലെന്‍സ്‌കി യു എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ട്രംപ് ഭരണകൂടം ഉക്രെയ്നിനായി പുതിയ ആയുധ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടില്ല. അതേസമയം ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ പ്രഖ്യാപിച്ച സഹായം നിര്‍ത്തിവെച്ചിട്ടുമില്ല. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം യു എസ് ഉക്രെയ്നിന് 65.9 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കിയിട്ടുണ്ട്.

ട്രംപ് തന്റെ ഭരണത്തിന്റെ ആദ്യ ദിവസം തന്നെ 90 ദിവസത്തേക്ക് വിദേശ സഹായ ധന സഹായം മരവിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. അതേസമയം ഇത് ഫലം കാണണമെങ്കില്‍ യൂറോപ്പിന് ശക്തമായ യു എസ് പിന്തുണ ഉണ്ടായിരിക്കണമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+