Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ ഇതുവരെ കാണാത്ത ബോംബാക്രമണം കാണേണ്ടിവരും; ഇറാനോട് ട്രംപ്

വാഷിംഗ്ടണ്‍: ആണവ കരാറില്‍ ഇറാന് അന്ത്യശാസനവുമായി അമേരിക്ക. പുതിയ ആണവ കരാറിന് ഇറാന്‍ സമ്മതം നല്‍കിയില്ലെങ്കില്‍ ബോംബാക്രമണവും സാമ്പത്തിക സമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''അവര്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകും. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്,' ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. നേരത്തെ യുഎസുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചിരുന്നു.

Donald Trump

അതേസമയം ഒമാന്‍ വഴിയുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തുറന്നിട്ടിട്ടുണ്ട് എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അയച്ച കത്തിന് പിന്നാലെയാണ് ഈ പ്രതികരണം. 2015 ലെ ആണവ കരാറില്‍ നിന്ന് 2018 ല്‍ ട്രംപ് അമേരിക്കയെ പിന്‍വലിച്ചിരുന്നു.

പിന്നീട് തന്റെ പരമാവധി സമ്മര്‍ദ്ദ തന്ത്രത്തിന്റെ കീഴില്‍ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ട്രംപ്, പുതിയ ഒരു കരാറിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ്. ഇറാന്‍ ഇടപെടാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക് മേല്‍ ദ്വിതീയ തീരുവ ചുമത്തണം എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

യെമനില്‍ ഇറാനിയന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഉദ്യോഗസ്ഥര്‍, ഏതൊരു യുഎസ് സൈനിക നടപടിയും വിശാലമായ ഒരു പ്രാദേശിക സംഘര്‍ഷത്തിന് തിരികൊളുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'അവര്‍ ഇറാന്റെ പരമാധികാരം ലംഘിച്ചാല്‍, അത് ഒരു വെടിമരുന്ന് ഡിപ്പോയിലെ തീപ്പൊരി പോലെയാകും,' ഖാലിബാഫ് പറഞ്ഞു.

ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ യുഎന്നിന്റെ ആണവ നിരീക്ഷണ സംഘത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ടെഹ്റാന്‍ ആയുധ-ഗ്രേഡ് തലത്തിലേക്ക് യുറേനിയം സമ്പുഷ്ടമാക്കുന്നുണ്ടെന്നാണ്. അതേസമയം, ഒരു കരാറിലെത്താന്‍ ട്രംപ് ഇറാന് രണ്ട് മാസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്.

നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ബദല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും ട്രംപ് നല്‍കി. 2020-ല്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ യുഎസ് ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെയുള്ള മുന്‍കാല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ ട്രംപുമായി ഇടപഴകാന്‍ വിസമ്മതിക്കുന്നത്. നേരത്തെ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് യുഎസുമായുള്ള ചര്‍ച്ചകള്‍ ബുദ്ധിയായിരിക്കില്ല എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+