Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രസിഡൻ്റായി ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് വലിയ ബഹുമതി'; യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബൈഡൻ

വാഷിം​ഗ്ടൺ: 2024ലെ യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്ന് പ്രസിഡന്റ്ജോ ബൈഡൻ. 81 വയസ്സുള്ള ബൈഡൻ തൻ്റെ ഡെലവെയർ ബീച്ച് ഹൗസിൽ കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നതിനിടെയാണ് തീരുമാനം അറിയിച്ചത്. വളരെ പെട്ടെന്നായിരുന്നു ബൈഡന്റെ തീരുമാനം.

പ്രസിഡൻ്റായി ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. താൻ വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, സ്ഥാനമൊഴിയുന്നതാണ് തൻ്റെ പാർട്ടിക്കും രാജ്യത്തിനും ഏറ്റവും നല്ലതെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും പറഞ്ഞു.

Bieden

തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഇത്രയും വൈകി പിന്മാറുന്ന ആദ്യത്തെ യു എസ് പ്രസിഡൻ്റാണ് ബൈഡൻ. നവംബറിലാണ് തിരഞ്ഞെടുപ്പ്. പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ഡെമോക്രാറ്റിക് പാർട്ടി ഇപ്പോൾ നേരിടുന്നത്. ജൂൺ 27ലെ ചർച്ചയ്ക്ക് ശേഷം ആഴ്ചകൾ നീണ്ട ചെറുത്തുനിൽപ്പിനെ തുടർന്നാണ് ബൈഡൻ്റെ തീരുമാനം. ബൈഡൻ പിന്മാറണമെന്ന് പാർട്ടിക്കകത്ത് അഭിപ്രായം ഉയർന്നിരുന്നു.

അതേ സമയം പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ബൈഡൻ കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാൻ വൻ പദ്ധതി നടപ്പാക്കി, ഹരിത വ്യവസായ സംരംഭം തുടങ്ങിയ സുപ്രധാന നയങ്ങൾ അദ്ദേഹം നടപ്പാക്കി. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ അരാജകത്വപരമായ പിൻവാങ്ങലും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും സംബന്ധിച്ച് ബൈഡൻ വിമർശനങ്ങൾ നേരിട്ടു. അദ്ദേഹത്തിൻ്റെ പ്രായവും ആശങ്ക ഉയർത്തിയിരുന്നു. നടൻ ജോർജ്ജ് ക്ലൂണിയിൽ തുടങ്ങി മുൻ പ്രസിഡൻ്റ് ബരാക് ഒബാമ എന്നിവരൊക്കെ ബൈഡനെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചിരുന്നു.

കൊവിഡ് രോഗനിർണയം നടത്തിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിൻ്റെ വിധി മുദ്രകുത്തപ്പെട്ടു, കൊവിഡ് വന്നതോടെ അദ്ദേഹം പ്രചാരണ പാതയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. തൻ്റെ തീരുമാനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയിക്കുന്നതിനായി ഈ ആഴ്ച അവസാനം രാജ്യത്തെ അഭിസംബോധന ചെയ്യാൻ ബൈഡൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഏറ്റവും മികച്ച പ്രതീക്ഷയായാണ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ്. വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിതയും ദക്ഷിണേഷ്യൻ വംശജയുമാണ് കമല. ബൈഡന് പകരം കമലയായിരിക്കും സ്ഥാനാർത്ഥി ആവുക എന്നാണ് റിപ്പോർട്ടുകൾ. ട്രംപിൻ്റെ തിരിച്ചുവരവ് തടയാൻ കമലാ ഹാരിസിലാണ് ഡെമോക്രാറ്റുകൾ ഇപ്പോൾ പ്രതീക്ഷയർപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+