"നിനക്ക് മോസ്കോയെ ആക്രമിക്കാൻ കഴിയുമോ? സെന്റ് പീറ്റേഴ്സ്ബർഗും?": സെലൻസ്കിയോട് ഡൊണാള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയിൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയോട് റഷ്യൻ തലസ്ഥാനമായ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ എന്ന് ചോദിച്ചതായി റിപ്പോർട്ടുകൾ. ജൂലൈ 4-ന് നടന്ന ഒരു ഫോൺ സംഭാഷണത്തിനിടെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ "വേദന അറിയിക്കു" എന്ന ലക്ഷ്യത്തോടെ യുഎസ് നൽകുന്ന ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയിനിന് റഷ്യയ്ക്കുള്ളിൽ ശക്തമായ ആക്രമണം നടത്താൻ കഴിയുമോ എന്നാണ് ട്രംപ് ചോദിച്ചത്.
ഈ സംഭാഷണം, ട്രംപിന്റെ യുക്രെയിൻ-റഷ്യ യുദ്ധത്തോടുള്ള നിലപാടിൽ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 3-ന് ട്രംപ് പുടിനുമായി നടത്തിയ ഒരു "നിരാശാജനക"മായ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടത്. പുടിന്റെ ഭാഗത്ത് നിന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടാകാത്തതിൽ ട്രംപ് നിരാശനായിരുന്നു.

"നിനക്ക് മോസ്കോയെ ആക്രമിക്കാൻ കഴിയുമോ? സെന്റ് പീറ്റേഴ്സ്ബർഗും?" എന്ന് ട്രംപ് സെലൻസ്കിയോട് ചോദിച്ചുവെന്നാണ് റിപ്പോർട്. "തീർച്ചയായും, അമേരിക്കയില്‍ നിന്ന് ആയുധങ്ങൾ ലഭിച്ചാൽ ഞങ്ങൾ ആക്രമിക്കും" എന്നായിരുന്നു ഇതിന് സെലൻസ്കി നല്‍കിയ മറുപടി. ഈ തന്ത്രം റഷ്യക്കാർക്ക് തിരിച്ചടിയാകുകയും ചർച്ചകള്‍ക്ക് നിർബന്ധിതരാക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
ട്രംപിന്റെ മുൻ നിലപാടുകളിൽ നിന്നും വലിയ മാറ്റം സംഭവിക്കുന്നുവെന്ന സൂചനകളും ഇതോടൊപ്പം പുറത്ത് വരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, വിദേശ യുദ്ധങ്ങളിൽ യുഎസിന്റെ ഇടപെടൽ അവസാനിപ്പിക്കുമെന്നും യുക്രെയിൻ-റഷ്യ യുദ്ധം ഒരു ദിവസം കൊണ്ട് തീർക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പുടിനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ, ട്രംപ് കൂടുതൽ ആക്രമണോത്സുകമായ നിലപാടാണ് സ്വീകരിക്കുന്നത്.
ജൂലൈ 14-ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടിനൊപ്പം നടത്തിയ ഒരു മീറ്റിംഗിൽ, യുക്രെയിന് പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകൾ അയക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. "പുടിന്റെ വാക്കുകൾ മധുരമാണ്, പക്ഷേ രാത്രിയിൽ അവൻ എല്ലാവരെയും ബോംബിട്ട് നശിപ്പിക്കുന്നു," എന്നും ട്രംപ് പറഞ്ഞു.
ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ട്രംപിന്റെ സെലൻസ്കിയുമായുള്ള സംഭാഷണത്തിന് ശേഷം, യുഎസ് ഉദ്യോഗസ്ഥർ യുക്രെയിന് നൽകാവുന്ന ദീർഘദൂര ആയുധങ്ങളുടെ ഒരു ലിസ്റ്റ് സെലൻസ്കിക്ക് കൈമാറി. ഇതിൽ ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ (1,600 കിലോമീറ്റർ റേഞ്ച്) ഉൾപ്പെടുന്നുണ്ട്, ഇത് മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിടാൻ യുക്രെയിനിനെ പ്രാപ്തമാക്കുന്നതുമാണ്.
എന്നാൽ, യുഎസ് കോൺഗ്രസിന്റെ നേരിട്ടുള്ള സൈനിക സഹായ നിരോധനം മറികടക്കാൻ, ഈ ആയുധങ്ങൾ യൂറോപ്യൻ സഖ്യകക്ഷികൾ വഴി മൂന്നാം കക്ഷി കൈമാറ്റത്തിലൂടെ യുക്രെയിനിലേക്ക് എത്തിക്കാനാണ് പദ്ധതി. നിലവിൽ യുക്രെയിന്‍ ഉപയോഗിക്കുന്ന ATACMS മിസൈലുകൾക്ക് 300 കിലോമീറ്റർ റേഞ്ച് മാത്രമാണ് ഉള്ളത്, ഇത് മോസ്കോയിലേക്ക് (300 മൈൽ അകലെ) എത്താൻ പര്യാപ്തമല്ല
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications