യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍
വാഷിങ്ടംണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് മുന്‍തൂക്കം. 3 സ്റ്റേറ്റുകളിലെ വോട്ടുകള്‍ എണ്ണിയതില്‍ 2 ഇടത്തും ഡൊണാള്‍ഡ് ട്രംപ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യാന, കെന്‍റഗി, ന്യൂ ഹാംസ്പെയര്‍ എന്നിവിടങ്ങിളിലെ വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഇതില്‍ ഇന്ത്യാനയിലും ന്യൂ ഹാംസ്പെയറിലും ട്രംപ് മുന്നിട്ട് നില്‍ക്കുമ്പോള്‍ കെന്‍റഗിയില്‍ മാത്രമാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോബൈഡന്‍ മുന്നിലുള്ളത്.
ഇന്ത്യാനയയില്‍
11 ഇലക്ട്രല്‍ വോട്ടുകളാണ് ഇന്ത്യാനയയില്‍ ഉള്ളത്. ഇവിടെ ട്രംപിന് വ്യക്തമായ മുന്‍തൂക്കം ഉള്ളതായാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ എണ്ണിയതില്‍ 164624 (64 ശതമാനം) വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 82250 (32.7) ശതമാനം വോട്ടുകള്‍ മാത്രമാണ് ജോ ബൈഡന് ലഭിച്ചത്. 2016 ലും ഇന്ത്യാനയില്‍ ട്രംപിനായിരുന്നു വിജയം.
കെന്‍റഗിയില്‍
ട്രംപ് വിജയം ഉറപ്പിച്ച കെന്‍റഗിയില്‍ 8 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. ഇവിടെ ട്രംപിന് 54 ശതമാനം വോട്ടുകളും ബൈഡന് 43 ശമാനം വോട്ടുകളും ലഭിച്ചു. കുറച്ചു വോട്ടുകള്‍ മാത്രമാണ് എണ്ണിയിട്ടുള്ളുവെങ്കിലും ന്യൂ ഹാംസ്പെയറിലും ട്രംപാണ് മുന്നിട്ട് നില്‍ക്കുന്നത് ആകെ 26 വോട്ടുകള്‍ മാത്രമാണ് ഇവിടെ ഇതുവരെ എണ്ണിയിരിക്കുന്നത്. ഇതില്‍ 16 എണ്ണം ട്രംപും 10 എണ്ണം ജോ ബൈഡനും സ്വന്തമാക്കി.
2016 ലേതിന് സമാനം
4 ഇലക്ട്രല്‍ വോട്ടുകളാണ് ഇവിടെ ഉള്ളത്. 2016 ലേതിന് സമാനമായ മുന്നേറ്റമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡ്രംപ് ഇത്തവണയും നടത്തുന്നതെന്ന സൂചനയാണ് ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മനസ്സിലാവുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തു വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ജോ ബൈഡന് മുന്‍തൂക്കം ഉള്ളതായിട്ടായിരുന്നു പ്രവചിച്ചിരുന്നത്.
ഡൊണാള്‍ഡ് ട്രംപ്
2016 ലും സമാനമായ രീതിയില്‍ അഭിപ്രായ സര്‍വേകള്‍ പിന്തുണച്ചിരുന്നത് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റനെ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വിജയം സ്വന്തമാക്കിയത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു.
താൻ പ്രസിഡണ്ടായാൽ ചുവപ്പോ നീലയോ ഇല്ല; അമേരിക്ക മാത്രം, ഉറപ്പുമായി ജോ ബൈഡൻ
ട്രംപിന് വേണ്ടി കളത്തിലിറങ്ങി മെലാനിയ, ബൈഡന് രൂക്ഷ വിമർശനം, 'എന്തിന് ബൈഡനെ വിശ്വസിക്കണം'?
നാല് ലക്ഷം വോട്ടുകൾക്ക് ട്രംപ് വിജയിക്കും, വ്യാഴവും സൂര്യനും അനുകൂലം, പ്രവചനവുമായി ഇന്ത്യൻ ജ്യോതിഷി
Recommended Video