അമേരക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ താന്‍ രാജ്യം വിടേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജോ ബിഡനോട് തോറ്റാല്‍ താന്‍ രാജ്യം വിടേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് തന്റെ എതിര്‍സ്ഥാനാര്‍ഥി. ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ട ആവശ്യം വരില്ലായിരുന്നുവെന്നു. തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ ഒരുപക്ഷെ എനിക്ക് രാജ്യം വിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
Recommended Video
കമല്‍ഹാസന്‍ യുപിഎ സഖ്യത്തിലേക്ക്? തമിഴ്നാട്ടില്‍ ഞെട്ടിച്ച നീക്കത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്
വിവേകമതികളായ ജനങ്ങളുള്ള മണ്ഡലങ്ങളില്‍ താനാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ബൈഡന്‍ തികച്ചും അഴിമതിക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനുമാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയില്‍ കമ്മ്യൂണിസവും ക്രിമിനൽ കുടിയേറ്റക്കാരുടെ എണ്ണവും വര്‍ധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ ചൈനയ്ക്ക് തട്ടിയെടുക്കാന്‍ ബൈഡന്‍ അവസരമൊരുക്കും. ബൈഡന്റെ മകന്‍ ഹണ്ടര്‍ ചൈനയിലെ വന്‍കിട കമ്പനിയുമായി വ്യാപാരക്കരാറുണ്ടാക്കിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പിന്‍റെ ഗതി തനിക്ക് അനുകൂലമായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്ന് ട്രംപ് സ്വയം അംഗീകരിക്കുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഇയോവയിലും മിനസോട്ടയിലും ഒഹായിയോയിലും ഫ്ളോറിഡയിലും നോർത്ത് കരോലിനയിലും തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവേ സമാനമായ പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. ട്രംപിന്റെ ഈ വാക്കുകളെല്ലാം കൂട്ടിച്ചേർത്ത ഒരു വീഡിയോ എതിരാളി ബൈഡൻ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.