കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ മറികടന്ന് ബൈഡന്‍ മുന്നില്‍; 85 ഇലക്ട്രല്‍ വോട്ടുകള്‍ നേടി, തുണച്ചത് ഇല്ലിനോയും വെര്‍ജീനയും

Google Oneindia Malayalam News

വാഷിങ്ടംണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ശക്തമായ മത്സരമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ ട്രംപിനായിരുന്ന മുന്‍തൂക്കം നിലവില്‍ ബൈഡന്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. ബൈഡന്‍ 85 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 13 ഇലക്ട്രല്‍ വോട്ടുകളുമാണ് നിലവില്‍ ലഭിച്ചത്. ആകെ 270 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്‍റ് ആവും.

ആദ്യ വിജയം ട്രംപിന്

ആദ്യ വിജയം ട്രംപിന്

ആദ്യ ഫലം പുറത്തു വന്ന കെന്‍റഗിയിലെ വിജയമായിരുന്നു ട്രംപിനെ മുന്നിലെത്തിച്ചത്. ഇവിടെ ട്രംപിന് 54 ശതമാനം വോട്ടുകളും ബൈഡന് 43 ശമാനം വോട്ടുകളും ലഭിച്ചു. വെസ്റ്റ് വെര്‍ജീനയിലും വിജയിച്ചതോടെ ട്രംപ് ലീഡുയര്‍ത്തി. ഓഖ്ലാമോ, മിസിസിപ്പി, അലബാമ, സൗത്ത് കരോലീന, വെസ്റ്റ് വെര്‍ജിന തുടങ്ങിയ സ്റ്റേറ്റുകളിലും ട്രംപിനായിരുന്നു വിജയം. 2016 ലെ തിരഞ്ഞെടുപ്പിലും ഈ സ്റ്റേറ്റുകളില്‍ മിക്കതും ട്രംപിനൊപ്പാമായിരുന്നു നിലകൊണ്ടത്.

ഇല്ലിനോയില്‍ ബൈഡന്‍

ഇല്ലിനോയില്‍ ബൈഡന്‍

എന്നാല്‍ 20 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഇല്ലിനോയിലെ വിജയമാണ് ബൈഡനെ നിലവില്‍ മുന്നില്‍ എത്തിച്ചിരിക്കുന്നത്. 13 ഇലക്ടല്‍ വോട്ടുകള്‍ ഉള്ള വെര്‍ജീനയിലും ബൈഡന്‍ വിജയിച്ചു. വെര്‍മോണ്ട്, റോഹ്ഡെ ഐസ്ലന്‍ഡ്സ്, ന്യൂ ജെഴ്സി, മേരിലാന്‍ തുടങ്ങിയ താരതമ്യേന ചെറിയ സ്റ്റേറ്റുകളും ബൈഡനൊപ്പം നിന്ന്.

ബൈഡന് ലീഡ്

ബൈഡന് ലീഡ്

38 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ടെക്സാസിലും 18 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഒഹിയോയിലും നിലവില്‍ ബൈഡന്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കന്‍സാസ്, മിഷിഗണ്‍, പെന്‍സുല്‍വാലിയ തുടങ്ങിയ സ്റ്റേറ്റുകളും ബൈഡനൊപ്പം നില്‍ക്കുന്നു. അതേസമയം, ജോര്‍ജിയ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ ട്രംപ് ആണ് മുന്നിലുള്ളത്. ജോര്‍ജിയയില്‍ 16 ഉം ഫ്ലോറിഡയില്‍ 29 ഉം ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. നോര്‍ത്ത് കരോലീനയിലും ഇന്ത്യാനയിലും ട്രംപിന് തന്നെയാണ് മുന്‍തൂക്കം.

ഇന്ത്യാനയയില്‍

ഇന്ത്യാനയയില്‍

11 ഇലക്ട്രല്‍ വോട്ടുകളാണ് ഇന്ത്യാനയയില്‍ ഉള്ളത്. ഇവിടെ ട്രംപിന് വ്യക്തമായ മുന്‍തൂക്കം ഉള്ളതായാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ എണ്ണിയതില്‍ 716791 (58 ശതമാനം) വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 488070 (39) ശതമാനം വോട്ടുകള്‍ മാത്രമാണ് ജോ ബൈഡന് ലഭിച്ചത്. 2016 ലും ഇന്ത്യാനയില്‍ ട്രംപിനായിരുന്നു വിജയം.

അഭിപ്രായ സര്‍വേ

അഭിപ്രായ സര്‍വേ

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തു വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ജോ ബൈഡന് മുന്‍തൂക്കം ഉള്ളതായിട്ടായിരുന്നു പ്രവചിച്ചിരുന്നത്. 2016 ലും സമാനമായ രീതിയില്‍ അഭിപ്രായ സര്‍വേകള്‍ പിന്തുണച്ചിരുന്നത് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റനെ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വിജയം സ്വന്തമാക്കിയത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു.

Recommended Video

cmsvideo
Donald trump is going to taste bitter of failure in us president election | Oneindia Malayalam

English summary
US presidential election: joe Biden wins in Illinois and Virginia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X