യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യം ഘട്ടം പത്ത് മില്യൺ വോട്ടുകൾ രേഖപ്പെടുത്തുമെന്ന് പഠനം!!
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിനകം 10 ദശലക്ഷത്തിലധികം വോട്ടുകൾ രേഖപ്പടുത്തി. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയതിനക്കാൾ അധികം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസ് ഇലക്ഷൻസ് പ്രൊജക്ട് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ചാണിത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലുള്ള വോട്ടെടുപ്പിലാണ് ഉയർന്ന വോട്ടിംഗ് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: മൂത്ത കുട്ടിയ്ക്ക് 35 ശതമാനം പൊള്ളൽ!!
പ്രസിഡന്റ്
തിരഞ്ഞെടുപ്പിന്റെ
മെയിൽ
ബാലറ്റിംഗിൽ
റിപ്പബ്ലിക്കൻ
പ്രസിഡന്റ്
ഡൊണാൾഡ്
അവിശ്വാസം
പ്രകടിപ്പിച്ച്
രംഗത്തെത്തിയത്
ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
ഡെമോക്രാറ്റിക്
സ്ഥാനാർത്ഥി
ജോ
ബിഡനുമായുള്ള
മത്സരത്തിന്
മുന്നോട്ടിയായി
തട്ടിപ്പ്
നടന്നതായും
ആരോപണമുയർന്നിരുന്നു.
തിങ്കളാഴ്ച രാത്രി വരെ 10.4 മില്യൺ പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1.4 മില്യൺ വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിന്നസോട്ട, സൌത്ത് ദക്കോട്ട, വെർമോന്റ്, വിർജീനിയ, വിസ്കോസിൻ എന്നീ സ്റ്റേറ്റുകളിൽ വോട്ടിംഗ് 20 ശതമാനം കടന്നിട്ടുണ്ട്. നവംബർ മൂന്നിനാണ് യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്.