ട്രംപിന്റെ ജെറുസലേം നടപടി: യുഎന്‍ രക്ഷാസമിതി പ്രമേയം അമേരിക്കന്‍ വീറ്റോ ചെയ്തു
ന്യൂയോര്‍ക്ക്: ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചുംകൊണ്ടുള്ള അമേരിക്കന്‍ നിലപാടിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ സമിതിയില്‍ ഒരു രാഷ്ട്രത്തിന്റെ പോലും പിന്തുണ നേടാനാവാതെയാണ് അമേരിക്കന്‍ പ്രതിനിധി പ്രമേയം വീറ്റോ ചെയ്തത്.

പ്രതീക്ഷിച്ചത് സംഭവിച്ചു
ജെറുസലേം നിലപാടിനെതിരായ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അമേരിക്കയുടെ എതിര്‍പ്പ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ്സിന്റെ പേരെടുത്ത് വിമര്‍ശിക്കാതെ, ജെറുസലേമിന്റെ നിജസ്ഥിതിയുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ തീരുമാനങ്ങളില്‍ അതിയായി ഖേദിക്കുന്നുവെന്നായിരുന്നു പ്രമേയത്തിലെ വാക്കുകള്‍. പക്ഷെ ഈജിപ്തിന്റെയും ബ്രിട്ടന്റെയും താല്പര്യപ്രകാരം ഭാഷ മയപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല.

ജെറുസലേം കാര്യത്തില്‍ മാറ്റമില്ല
അമേരിക്കന്‍ നടപടിയുടെ സാഹചര്യത്തില്‍ ജെറുസലേമിന്റെ നിയമപരമായ നിജസ്ഥിതി ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതായിരുന്നു കരട് പ്രമേയം. നേരത്തേയുള്ള യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ അനുസരിച്ചുള്ള ജെറൂസലേമിന്റെ സ്ഥിതി തുടരണമെന്ന് അത് ആഹ്വാനം ചെയ്തു. പുണ്യനഗരമായ ജെറൂസലേമിന്റെ സ്വഭാവം, നിജസ്ഥിതി, ജനസംഖ്യ തുടങ്ങിയവയില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്തുന്ന രീതിയിലുള്ള എന്ത് തീരുമാനവും പ്രവൃത്തിയും നിലനില്‍ക്കുന്നതല്ലെന്നും അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അത്തരം നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും പ്രമേയം വ്യക്തമാക്കുകയുണ്ടായി. ഇസ്രായേല്‍ എംബസികള്‍ തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റരുതെന്നും ലോകരാഷ്ട്രങ്ങളോട് പ്രമേയം ആവശ്യപ്പെട്ടു.

ഈ അപമാനം മറക്കില്ലെന്ന് യുഎസ്
സഹസ്രാബ്ദമങ്ങളായി ജൂതജനതയുടെ മാതൃരാജ്യമാണ് ജെറുസലേമെന്ന അടിസ്ഥാന യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള തന്റേടം അമേരിക്ക കാണിച്ചുവെന്നതാണ് ഇവിടത്തെ പ്രശ്നമെന്ന് യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ അമേരിക്കയ്ക്ക് അധികാരമുണ്ട്. തങ്ങളുടെ നടപടിക്കെതിരായ യു.എന്‍ പ്രമേയം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഈ അപമാനം മറക്കില്ലെന്നും ഹാലെ മുന്നറിയിപ്പ് നല്കി.

വിരോധാഭാസമെന്ന് പലസ്തീന്
അമേരിക്കയില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കുന്ന പലസ്തീനികള്‍ക്ക് പുതിയ ജെറുസലേം തീരുമാനത്തിലൂടെ ലഭിച്ചത് സമാധാനത്തെ തകര്‍ക്കുന്ന നടപടിയാണെന്നത് വിരോധാഭാസമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഫലസ്തീന് അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. ഫലസ്തീനെതിരായ കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇസ്രായേലിന് ധൈര്യം പകരുന്ന തീരുമാനമാണ് അമേരിക്കയുടേത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം വാക്കുകള്‍ കൊണ്ട് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ പൊതുസഭയിലേക്ക്
രക്ഷാ സമിതിയില്‍ വീറ്റോ ചെയ്യപ്പെട്ട പ്രമേയം യുഎന്‍ പൊതുസഭയില്‍ വോട്ടിംഗിനായി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫലസ്തീന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിപ്പോള്‍. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടും. യുഎന്‍ പൊതുസഭയില്‍ പ്രമേയം വീറ്റോ ചെയ്യാന്‍ അമേരിക്കയ്ക്ക് അധികാരമില്ലല്ലോ എന്നും ഫലസ്തീന് വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞു. പ്രശ്നം യു.എന്‍ പൊതുസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ തുര്‍ക്കിയും മുന്‍കൈയെടുക്കുമെന്ന് സൂചനയുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications