ഒമാൻ തൊഴിൽമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി വി മുരളീധരൻ;കൂടുതൽ സഹകരണം ഉറപ്പാക്കും
മസ്കറ്റ്; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ദ്വിദിന ഒമാൻ സന്ദർശനം അവസാനിച്ചു. 16 നാണ് അദ്ദേഹം ഒമാനിലെത്തിയത്. തുടർന്ന് രണ്ട് ദിവസങ്ങളിലായി അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിൻ, വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസുഫ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
വിദേശ,വാണിജ്യ മേഖല ഉൾപ്പെടെുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടേയും കൂട്ടായ പങ്കാളിത്തവും ഇടപെടലും ശക്തമാക്കുന്നത് സംബന്ധിച്ച് വി മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ സഹകരണം ഉറപ്പാക്കുന്നതിനും ഉഭയകക്ഷി സാമ്പത്തിക സഹകരണം ഉറപ്പാക്കുന്നതിനും അദ്ദേഹം ചര്‍ച്ച നടത്തി. 6 ലക്ഷത്തോളം ഭാരതീയർ കഴിയുന്ന ഒമാനുമായി കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ യോജിച്ച് പ്രവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്തിരുന്നു.
ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവയേക്കുറിച്ച് അദ്ദേഹം ഒമാൻ തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തി.തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സഹകരണം ശക്തിപ്പെടുത്തൽ, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം, ഐടി ഇൻഫ്രാസ്ട്രേക്ചർ തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയതായി മന്ത്രി മുരളീധരൻ ട്വീറ്റ് ചെയ്തു.
പുതുതായി നിലവിൽ വന്ന ഇന്ത്യ-ഒമാൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ പ്രതിനിധികളുമായും അദ്ദേഹം അഭിപ്രായങ്ങൾ പങ്കിട്ടു. ഇരു രാജ്യങ്ങളിലെയും യുവാക്കൾക്കിടയിൽ ബിസിനസ്, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള പദ്ധതികളിൽ സഹകരിക്കാനുള്ള സന്നദ്ധതയും മന്ത്രി മുരളീധരൻ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.
മസ്ക്കറ്റിലെ പ്രശസ്തമായ മോതീശ്വര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് മുരളീധരന്റെ ഒമാൻ സന്ദർശനത്തിന് തുടക്കമായത്.ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ മോതിശ്വർ മന്ദിറിൽ പ്രാർത്ഥന നടത്തി എന്റെ ഒമാൻ സന്ദർശനത്തിന്റെ ആദ്യ ദിവസം ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങളുടെ ബന്ധത്തിന്റെ സാക്ഷ്യമാണ് ഈ ക്ഷേത്രം,എന്നായിരുന്നു മുരളീധരൻ ട്വീറ്റ് ചെയ്തത്.
Recommended Video